പ്രധാനമന്ത്രിയുടെ അസംഘടിത തൊഴിലാളി പെന്‍ഷന്‍ പദ്ധതിക്ക് തണുത്ത പ്രതികരണം; ഇതിനകം ചേര്‍ന്നത് 30 ലക്ഷം

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അഞ്ച് വര്‍ഷത്തിനിടയില്‍ 10 കോടി വരിക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജനയ്ക്ക് ലഭിച്ചത് തണുത്ത പ്രതികരണം. പ്രതിമാസം 3000 രൂപ ആയുഷ്‌ക്കാലത്തേക്ക് പെന്‍ഷന്‍ കിട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്‍ഷന്‍ പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയാകുമെന്നായിരുന്നു വിലയിരുത്തല്‍.

 

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

എന്നാല്‍ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 15ന് ആരംഭിച്ച പിഎംഎസ്വൈഎം പദ്ധതിയില്‍ ഏപ്രില്‍ 25 വരെ ചേര്‍ന്നത് ചേര്‍ന്നത് 30 ലക്ഷം പേര്‍ മാത്രം. രാജ്യത്തെ 42 കോടിയിലേറെ വരുന്ന അസംഘടിത തൊഴിലാളികളില്‍ നാലിലൊന്ന് പേരെങ്കിലും ആദ്യ അഞ്ചുവര്‍ഷത്തിനുള്ളില്‍ ചേരുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ പദ്ധതിയില്‍ ചേര്‍ന്നത് ഹരിയാനിയിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടുപിറകില്‍.

 
പ്രധാനമന്ത്രിയുടെ അസംഘടിത തൊഴിലാളി പെന്‍ഷന്‍ പദ്ധതിക്ക് തണുത്ത പ്രതികരണം; ഇതിനകം ചേര്‍ന്നത് 30 ലക്ഷം

സ്ഥിരംതൊഴില്‍ വരുമാനമില്ലാത്തവര്‍ക്കാണ് പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന (പിഎംഎസ്വൈഎം)യില്‍ അംഗത്വം ലഭിക്കുക. മാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള, ഏതെങ്കിലും സ്ഥാപനത്തില്‍നിന്ന് പിഎഫ്-ഇഎസ്ഐ ആനുകൂലം ഇല്ലാത്തവര്‍ക്ക് അംഗമാകാം. അവര്‍ 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണെങ്കില്‍ 40 വയസുവരെ മാസം 55 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 60 വയസുമുതല്‍ 3000 രൂപ പെന്‍ഷന്‍ കിട്ടും. 18 വയസുകാരന്‍ ആകെ അടയ്ക്കേണ്ട തുക 48,000 രൂപയാണ്.

25 നും 30 നും ഇടയ്ക്കുള്ളവര്‍ 100 രൂപയും 35 വരെ 150 രൂപയും 40 വരെ 200 രൂപയുമാണ് അടയ്ക്കേണ്ടത്. പദ്ധതി പ്രകാരം വരിക്കാരന്റെ കാലശേഷം ഭാര്യക്ക് പദ്ധതിയില്‍ തുടരാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍- അക്ഷയ സെന്റര്‍വഴി പദ്ധതിയില്‍ ചേരാം.

പദ്ധതിയില്‍നിന്ന് ഇടയ്ക്ക് പിന്മാറാനും അവസരമുണ്ട്. ചേര്‍ന്ന് പത്തുവര്‍ഷത്തിനുമുമ്പാണ് പിന്മാറ്റമെങ്കില്‍ അടച്ച തുകയും പലിശയും കിട്ടും. കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്വയംസഹായ സംഘാംഗങ്ങള്‍, കൂലി വേലക്കാര്‍, വീട്ടുജോലിക്കാര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ബ്യൂട്ടീഷന്‍, കളിപ്പാട്ട നിര്‍മാതാക്കള്‍, ആശ -അങ്കണവാടി വര്‍ക്കര്‍, ചുമട്ടുതൊഴിലാളികള്‍, ഇഷ്ടിക, ചൂല് തൊഴിലാളികള്‍, ചെരിപ്പുകുത്ത് തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, മേസ്തരിമാര്‍, റിക്ഷക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ബീഡി- കൈത്തറി-തുകല്‍ തൊഴിലാളികള്‍, കേബിള്‍ ഓപ്പറേറ്റര്‍, കാര്‍പെന്റര്‍, കശുവണ്ടിത്തൊഴിലാളികള്‍, കാറ്ററിങ്- കാന്റീന്‍-കൊറിയര്‍- വെല്‍ഡിങ്-വര്‍ക്ഷോപ്പ് തൊഴിലാളികള്‍, കണ്ടക്ടര്‍-ഡ്രൈവര്‍-ക്ലീനര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി 127 മേഖലകളില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആനുകൂല്യം കിട്ടും.

English summary

tepid response so far to the pension scheme for unorganised sector workers rolled out from February 15

tepid response so far to the pension scheme for unorganised sector workers rolled out from February 15
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X