ജിഎസ്ടി വരുമാനം റെക്കോഡ് ഉയരത്തില്‍; ഏപ്രിലില്‍ ലഭിച്ചത് 1.13 ലക്ഷം കോടി രൂപ

ദില്ലി: കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി രാജ്യത്തെ ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനം റോക്കോഡ് നേട്ടത്തില്‍. ഏപ്രിലില്‍ ജിഎസ്ടിയായി 1.13 ലക്ഷം ലക്ഷം കോടി രൂപ. മാര്‍ച്ചില്‍ ഇത് 1,06,577 കോടി രൂപയായിരുന്നു. 2017 ജൂലൈയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇതാദ്യമായാണ് ഇത്രവലിയ തുക നികുതിയിനത്തില്‍ ലഭിക്കുന്നത്.

ജിഎസ്ടി വരുമാനം റെക്കോഡ് ഉയരത്തില്‍; ഏപ്രിലില്‍ ലഭിച്ചത് 1.13 ലക്ഷം കോടി രൂപ

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്ക മാസമായ ഏപ്രിലില്‍ ജിഎസ്ടിയായി ലഭിച്ച 1,13,865 കോടി രൂപയില്‍ സെന്‍ട്രല്‍ ജിഎസ്ടി (സിജിഎസ്ടി) 21,163 കോടിയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) 28,801 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ഇനത്തില്‍ 54,733 കോടി രൂപയും പിരിച്ചെടുക്കാനായി. സെസ് ഇനത്തില്‍ 9,168 കോടി രൂപയാണ് ലഭിച്ചത്. 2019 മാര്‍ച്ചില്‍ , കഴിഞ്ഞ വര്‍ഷം ഇതേ മാസം ലഭിച്ചതിനേക്കാള്‍ 15.6 ശതമാനം വളര്‍ച്ചാ നിരക്കാണ് ജിഎസ്ടിയില്‍ കൈവരിച്ചിരിക്കുന്നത്.

2018 ഏപ്രിലിനേക്കാള്‍ 10.05 ശതമാനം വര്‍ധനവാണ് 2019 ഏപ്രിലില്‍ ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ 1,03,459 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.

2018-19 സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി മാസ ശരാശരി 98,114 കോടി രൂപയായിരുന്നു. 2017-18 ല്‍ ലഭിച്ചതിനേക്കാള്‍ 9.2 ശതമാനം അധികമാണിത്. ഈ സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനം റെക്കോഡ് ഭേദിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X