ഗൾഫ് സ്വർണത്തോട് എന്നും ആളുകൾക്ക് പ്രിയം കൂടുതലാണ്. ഇതിന് തെളിവാണ് കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലളവിൽ യുഎഇ ഗോൾഡ് ജ്വല്ലറി വിൽപ്പനയിലുണ്ടായിരിക്കുന്ന വർദ്ധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കണക്കുകൾ ഇങ്ങനെ
വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 11.1 ടൺ സ്വർണമാണ് യുഎഇയിലെ ജൂവലറികൾ ഈ കാലയളവിൽ ആകെ വാങ്ങിയിരിക്കുന്നത്. ഇതിൽ 10.7 ടൺ സ്വർണവും വിറ്റുപോയി.
വിദേശികൾക്ക് സ്വർണം വേണ്ട
ജനുവരിയിലാണ് ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ വിറ്റഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു കാലത്ത് സ്വദേശികളെക്കാൾ യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നവരിൽ അധികവും വിദേശികളായിരുന്നു. ഇന്ത്യയിൽ നിന്നുള്ളവർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വർണം വാങ്ങുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു. എന്നാൽ സ്വർണത്തിന് വാറ്റ് ഏർപ്പെടുത്തിയതോടെയാണ് വിദേശികളുടെ വാങ്ങലിൽ കുറവുണ്ടായിരിക്കുന്നത്.
സ്വർണം നാട്ടിലേയ്ക്ക്
പ്രവാസി സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെയും പുരുഷന്മാർക്ക് അര ലക്ഷം രൂപയുടെയും ആഭരണങ്ങൾ വിദേശത്ത് നിന്ന് നികുതിയില്ലാതെ നാട്ടിലേയ്ക്ക് കൊണ്ടു പോകാം. ഇതിലധികമുള്ളവക്ക് 10 ശതമാനം ഇറക്കുമതി തീരുവ നൽകണം. എങ്കിലും ലാഭം വിദേശ സ്വർണം തന്നെ വാങ്ങുന്നതാണ്.
നിയമ നടപടി
അനുവദിനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശമുള്ളവരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റു ചെയ്യാവുന്നതാണ്. നികുതി അടക്കാതെ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്.
malayalam.goodreturns.in