ദില്ലി: രാജ്യത്തെ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ പാചകവാതകത്തിന്റെ വില ഉയര്‍ന്നതും വിനിമയനിരക്കിലെ വ്യതിയാനങ്ങളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
സബ്സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലണ്ടറിന് (14.2 കിലോഗ്രാം) ദില്ലിയില്‍ 28 പൈസയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് ആറു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 496.14 രൂപയും 712.50 രൂപയുമായി.
വര്‍ഷത്തില്‍ ഒരു കുടുംബത്തിന് 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക. മാര്‍ക്കറ്റ് നിരക്ക് ഈടാക്കുമെങ്കിലും സബ്‌സിഡി തുടക അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. വര്‍ഷം 12ില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളവര്‍ മാര്‍ക്കറ്റ് നിരക്കില്‍ വേണം വാങ്ങാന്‍.
അന്താരാഷ്ട്ര വിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിച്ചാണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിര്‍ണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസങ്ങളില്‍ പാചകവാതകത്തിന്റെ വില കുറയ്ക്കുകയും ചെയ്തിരുന്നു.
ആമസോൺ സമ്മർ സെയിൽ മെയ് 4 മുതൽ; കിടിലൻ ഓഫറുകൾ, ഡിസ്കൗണ്ടും ക്യാഷ്ബാക്കും വേറെ
പുതിയ വര്‍ധനവോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സബ്‌സിഡിയോടെയുള്ള എല്‍പിജി സിലിണ്ടറിന് 82 രൂപ വര്‍ധിച്ചു. 2014ല്‍ 414 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 496 രൂപയായി ഉയര്‍ന്നിരിക്കുന്നത്. മെയ് ഒന്ന മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.