ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അത് മറികടക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ തൊഴില്‍ നൈപ്യുണ്യമുള്ളവരെ ഉള്‍പ്പെടുത്തി നാഷനല്‍ സ്കില്‍ രജിസ്ട്രി തയ്യാറാക്കാനാണ് സ്കില്‍ ഡെവലപ്മെന്റ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് മന്ത്രാലയത്തിന്റെ നീക്കം.
തുടക്കത്തില്‍ രണ്ട് കോടിയോളം തൊഴില്‍ നൈപ്യുണ്യം നേടിയ തൊഴില്‍ രഹിതരെ ഉള്‍പ്പെടുത്തിയാണ് രജിസ്ട്രി തയ്യാറാക്കുന്നത്. ഇവരെ 20,000ത്തിലേറെ കമ്പനികളുമായും സ്ഥാപനങ്ങളുമായും ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ഇതിനാവശ്യമായ ഡാറ്റാ ബേസ് വികസിപ്പിക്കുന്നത് ടെക്നോളജി സ്ഥാപനമായ ഐബിഎമ്മാണ്. 22 കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കീഴില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നേടിയവര്‍ക്കു പുറമെ, സംസ്ഥാനങ്ങളിലെ സ്കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ പരിശീലനം നേടിയവരെയും ഉള്‍പ്പെടുത്തിയാണ് ദേശീയ നൈപുണ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നത്.
നിലവില്‍ രാജ്യത്ത് പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് എന്നിവയില്‍ പ്രത്യേക രജിസ്ട്രി ഉള്ളതുപോലെ സ്കില്‍ രജിസ്ട്രിയില്‍ തയ്യാറാക്കാനാണ് തീരുമാനമെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ തൊഴില്‍ കമ്പോളത്തിലെ ഡിമാന്റിന്റെ സ്വഭാവത്തെ കുറിച്ചോ ഏതൊക്കെ മേഖലകളിലാണ് തൊഴില്‍ ആവശ്യമെന്നതിനെ കുറിച്ചോ വ്യക്തമായ ധാരണ ആര്‍ക്കുമില്ല. അതിനാല്‍ തൊഴില്‍ ആവശ്യമുള്ളവരെയും തൊഴില്‍ ദാതാക്കളെയും പരസ്പരം കൂട്ടിയോജിപ്പിക്കാന്‍ സാധിക്കുന്നില്ല. നാഷനല്‍ സ്കില്‍ രജിസ്ട്രി തയ്യാറാകുന്നതോടെ ഇക്കാര്യത്തില്‍ കാര്യമായ മാറ്റം വരും. ഡാറ്റാ ബേസ് തയ്യാറാവുന്ന മുറയ്ക്ക് തൊഴില്‍ വിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള പരിശീലനം നല്‍കാനും കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് നാലു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന നാഷനല്‍ സാംപിള്‍ സര്‍വേ ഓഫീസ് റിപ്പോര്‍ട്ട് ഏറെ വിവാദമായിരുന്നു. 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനം ആണെന്നായിരുന്നു ചോര്‍ന്ന റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. സ്വകാര്യ ഡാറ്റ റിസേര്‍ച്ച് സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ പ്രകാരവും രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നം മുന്‍കാലത്തേതിനേക്കാള്‍ ഏറെ രൂക്ഷമാണ്. 2018ല്‍ മാത്രം രാജ്യത്ത് 11 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായെന്നാണ് സെന്ററിന്റെ റിപ്പോര്‍ട്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!



Click it and Unblock the Notifications