ഉരുളക്കിഴങ്ങ് കേസ്: ഗുജറാത്ത് സര്‍ക്കാര്‍ പെപ്‌സികോയ്‌ക്കൊപ്പം ചേരുന്നുവെന്ന് കര്‍ഷക സംഘടനകള്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാന്ധിനഗര്‍: ലെയ്സ് ഉണ്ടാക്കുന്ന സവിശേഷ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെ പെപ്സികോ ഇന്ത്യ നല്‍കിയ കേസുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കുത്തക കമ്പനിക്ക് അനുകൂലമായ സമീപനമാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആരോപണവുമായി കര്‍ഷക സംഘടനകള്‍.

<br>ഇന്ത്യയെ ടെക്‌നോളജി നോഡാക്കി മാറ്റാന്‍ മാസ്റ്റര്‍ കാര്‍ഡ്; അഞ്ച് വര്‍ഷത്തിനിടയില്‍ 7000 കോടി കൂടി നിക്ഷേപിക്കും
ഇന്ത്യയെ ടെക്‌നോളജി നോഡാക്കി മാറ്റാന്‍ മാസ്റ്റര്‍ കാര്‍ഡ്; അഞ്ച് വര്‍ഷത്തിനിടയില്‍ 7000 കോടി കൂടി നിക്ഷേപിക്കും

ബിജ് അധികാര്‍ മഞ്ച്

ബിജ് അധികാര്‍ മഞ്ച്

പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ വിലക്കുന്നതിന് പകരം ഏത് വിത്തിനവും കൃഷി ചെയ്യാനുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ബിജ് അധികാര്‍ മഞ്ച് (ബിഎഎം) പ്രസ്താവനയില്‍ വ്യക്തമാക്കി.

പെപ്‌സിക്കെതിരേ സമരം ശക്തമാക്കും

പെപ്‌സിക്കെതിരേ സമരം ശക്തമാക്കും

ഇക്കാര്യത്തില്‍ പെപ്‌സികോ ഇന്ത്യ പോള്‍ഡിംഗ്‌സുമായി ഗുജറാത്ത് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന ഒത്തുതീര്‍പ്പ് കര്‍ഷകര്‍ക്ക് സ്വീകാര്യമല്ലെന്നും രാജ്യത്തെ നിയമത്തിന് വിരുദ്ധമായി, വിത്ത് വിതക്കാനുള്ള കര്‍ഷകന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സംഘടന കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്കെതിരായ എന്തു നടപടിയുണ്ടായാലും പെപ്‌സികോ കമ്പനിക്കെതിരായ സമരം തങ്ങള്‍ ശക്തിപ്പെടുത്തും. കര്‍ഷകര്‍ക്ക് ഇഷ്ടമുള്ള വിത്ത് വിതയ്ക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. അത് രജിസ്റ്റര്‍ ചെയ്യപ്പെട്ട വിത്തിനങ്ങള്‍ ആണെങ്കില്‍ പോലും- ബിഎഎം കോ-ഓര്‍ഡിനേറ്റര്‍ കപില്‍ ഷാ വ്യക്തമാക്കി.

കര്‍ഷകരുടെ ഭാഗം കേട്ടില്ല

കര്‍ഷകരുടെ ഭാഗം കേട്ടില്ല

വിഷയത്തില്‍ മധ്യസ്ഥന്റെ റോളിലെത്തിയ ഗുജറാത്ത് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് കേസിലായ കര്‍ഷകരുമായോ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായോ കൂടിയാലോചിക്കുക പോലും ചെയ്യാതെയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും ഇത് സ്വീകാര്യമല്ലെന്നും ഭാരതീയ കിസാന്‍ സംഘ് നേതാവ് വിതുല്‍ ദുധാത്ര വ്യക്തമാക്കി. കോര്‍പറേറ്റ് കുത്തക കമ്പനിക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ കര്‍ഷക രോഷത്തിന് സര്‍ക്കാര്‍ ഇരയാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കര്‍ഷകര്‍ക്ക് നിയമപരമായ സംരക്ഷണമുണ്ട്

കര്‍ഷകര്‍ക്ക് നിയമപരമായ സംരക്ഷണമുണ്ട്

പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് 2001ലെ 39(1) വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ് വിത്തിനങ്ങളാണെങ്കില്‍ പോലും അവ സംരക്ഷിക്കാനും വിതയ്ക്കാനും ഫലമെടുക്കാനും കൈമാറ്റം ചെയ്യാനും പങ്കുവയ്ക്കാനും, വിളകള്‍ വില്‍പ്പന നടത്താനും അവകാശമുണ്ടെന്ന് സംഘടന മുഖ്യമന്ത്രിക്കും അധികൃതര്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കി. ബ്രാന്റഡ് വിത്തുകള്‍ വില്‍പ്പന നടത്തുന്നതിന് മാത്രമാണ് കര്‍ഷകര്‍ക്ക് നിയമപ്രകാരം വിലക്കുള്ളതെന്നും കത്തില്‍ പറയുന്നു.

കേസ് പിന്‍വലിക്കാന്‍ പെപ്‌സി

കേസ് പിന്‍വലിക്കാന്‍ പെപ്‌സി

തങ്ങളുടെ അനുവാദമില്ലാതെ തങ്ങള്‍ക്ക് പേറ്റന്റുള്ള പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്ന് കാണിച്ചാണ് സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരേ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സി കേസ് കൊടുത്തത്. എന്നാല്‍ കര്‍ഷകരില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേസ് പിന്‍വലിച്ച് കോടതിക്കു പുറത്ത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ പെപ്‌സി തയ്യാറാവുകയായിരുന്നു.

നഷ്ടപരിഹാരം വേണമെന്ന് കര്‍ഷകര്‍

നഷ്ടപരിഹാരം വേണമെന്ന് കര്‍ഷകര്‍

എന്നാല്‍ കേസ് പിന്‍വലിക്കുന്നത് നിരുപാധികമായിരിക്കണമെന്നും വിത്തിന്റെ ഉപയോഗം അടക്കമുള്ള കാര്യങ്ങളില്‍ ഒരു ഉപാധിയും പാടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. മാത്രമല്ല, അന്യായമായി തങ്ങള്‍ക്കെതിരേ കേസ് നല്‍കി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറാവണമെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷകരും കര്‍ഷക സംഘടനാ നേതാക്കളും സാമൂഹിക സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു.

 

 

എഫ്എല്‍ 2027 ഉരുളക്കിഴങ്ങ്

എഫ്എല്‍ 2027 ഉരുളക്കിഴങ്ങ്

സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട്-2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. അതേസമയം പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നാണ് കര്‍ഷകരുടെ വാദം.

എഫ്എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്സ് ഉണ്ടാക്കുന്നതിനായി പെപ്സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് എഇ5 ട്രേഡ്മാര്‍ക്കില്‍ ഉല്‍പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചായിരുന്നു ഉത്പാദനം.

 

English summary

gujrat government support pepsico india

gujrat government support pepsico india
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X