റിസർവ് ബാങ്ക് വായ്പാനയം; ഓഹരി വിപണിയിൽ കനത്ത നഷ്ട്ടം

റിസർവ് ബാങ്കിന്റെ വായ്പാനയ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്. 2019ലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ അവധിയ്ക്ക് ശേഷം വ്യാപാരം ആരംഭിച്ച വിപണി രാവിലെ മുതൽ തന്നെ നഷ്ട്ടത്തിലായിരുന്നു. എന്നാൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതോടെ വിപണി കൂടുതൽ താഴേയ്ക്ക് പോയി.

ബിഎസ്ഇ സെൻസെക്സ് 553.82 പോയിന്റ് കുറഞ്ഞ് അതായത് 1.38 ശതമാനം താഴ്ന്ന് 39,529.72 എന്ന നിലയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 507.90 പോയിൻറ് അഥവാ 1.48 ശതമാനം നഷ്ടത്തിൽ 11,843.80 എന്ന നിലയിലെത്തി. നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ട്ടം നേരിട്ടത് ​ഗെയിലിന്റെ ഓഹരികൾക്കാണ്. 12 ശതമാനമാണ് നഷ്ട്ടം. ഇന്ത്യ ബുൾസ്, ഇൻഡ്സിന്റ് ബാങ്ക്, യെസ് ബാങ്ക്, എസ്ബിഐ എന്നിവയുടെ ഓഹരികൾ 4 മുതൽ 8 ശതമാനം വരെ ഇടിഞ്ഞു.

റിസർവ് ബാങ്ക് വായ്പാനയം; ഓഹരി വിപണിയിൽ കനത്ത നഷ്ട്ടം

എന്നാൽ കോൾ ഇന്ത്യ, ടൈറ്റാൻ കമ്പനി, ഹീറോ മോട്ടോകോർപ്പ്, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്.യു.എൽ എന്നീ ഓഹരികൾ ഇന്ന് 1 മുതൽ 2 ശതമാനം വരെ ഉയർന്നു. എല്ലാ മേഖലകളിലെ ഓഹരികളും ഇന്നും നഷ്ട്ടത്തിലായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ നഷ്ട്ടം നേരിട്ടത് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾക്കാണ്. ഇവ ശരാശഹി 5 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.

തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ 6 ശതമാത്തിൽ നിന്ന് 5.75 ശതമാനമായി റിപ്പോ നിരക്ക്. 2010 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് റിപ്പോ നിരക്ക് 6 ശതമാനത്തിൽ താഴെ പോകുന്നത്.

malayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X