ആഗോള വിപണിയിലെ പ്രതിസന്ധികളെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകളിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. സെൻസെക്സ് 71.53 പോയിൻറ് കുറഞ്ഞ് 39,122.96 ലും നിഫ്റ്റി 24.40 പോയിൻറ് കുറഞ്ഞ് 11,699.70 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകൾ 0.4 ശതമാനം വീതം കുറഞ്ഞു. യുപിഎൽ, യെസ് ബാങ്ക്, എം ആൻഡ് എം, ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ്, ടിസിഎസ് എന്നിവയാണ് നിഫ്റ്റിയിലെ മികച്ച 50 ഓഹരികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
എന്നാൽ ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഒഎൻജിസി, ഐഷർ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, വേദാന്ത എന്നിവ 2 മുതൽ 3 ശതമാനം വരെ ഇടിഞ്ഞു. റിലയൻസ് പവർ, പിസി ജ്വല്ലർ, ഐഎഫ്‌സിഐ, ഗ്ലെൻമാർക്ക് ഫാർമ, മഹാനഗർ ഗ്യാസ്, ഐജിഎൽ, ഗുജറാത്ത് ഗ്യാസ്, മദർസൺ സുമി, കാഡില ഹെൽത്ത് കെയർ, എഡൽവീസ് ഫിനാൻഷ്യൽ, ഡിഷ് ടിവി തുടങ്ങിയ ഓഹരികൾ 3 മുതൽ 12 ശതമാനം വരെ ഇടിഞ്ഞു.

എന്നാൽ ജെയിൻ ഇറിഗേഷൻ, എച്ച്ഡിഐഎൽ, ഡിഎച്ച്‌എഫ്‌എൽ, സീ മീഡിയ, ഭെൽ, എൻബിസിസി എന്നിവ 3 മുതൽ 14 ശതമാനം ഉയർന്നു. എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഓഹരികൾ 2 ശതമാനം ഉയർന്ന് 713.80 രൂപയിലെത്തി. 52 ആഴ്ച്ചകൾക്കിടയിലെ ഏറ്റവും മികച്ച നേട്ടമാണിത്. വരുന്ന സൈക്കിളുകളിലുടനീളം എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നുവെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് ഈ നേട്ടം.
malayalam.goodreturns.in


Click it and Unblock the Notifications