ദില്ലി: ആധാര്‍ ഭേദഗതി ബില്ലിന് ലോക്സഭ അംഗീകാരം നല്കി. പുതിയ ബില്ല് പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈല്‍ കണക്ഷന് എടുക്കാനും അധാര് നിര്‍ബന്ധമില്ല. അതേസമയം, താല്പര്യമുള്ളവര്ക്ക് ഇതിനായി ആധാര്‍ ഉപയോഗിക്കാം. ശബ്ദ വോട്ടെടുപ്പിലൂടെയാണ് ദി ആധാര്‍ ആന്റ് അതര്‍ ലോസ് (അമെന്റ്മെന്റ്) ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ ബില്ല്. ബില്ലിന് രാജ്യസഭ കൂടി അംഗീകാരം നല്‍കുന്നതോടെ അത് നിയമമാവും.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം
ആധാര്‍ ദുരുപയോഗം തടയുന്നതിനുള്ള കര്‍ശനമായ വ്യവസ്ഥകള്‍ പുതിയ ബില്ല് മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഉടമയുടെ അനുവാദത്തോടെയല്ലാതെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല. പേര്, അഡ്രസ്, പിതാവിന്റെ പേര്, ജനന തീയതി തുടങ്ങിയ അപകടകരമല്ലാത്ത വിവരങ്ങള്‍ മാത്രമാണ് ആധാര്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുക. മറിച്ച് ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
സ്വനങ്ങള്‍ നിഷേധിക്കപ്പെടില്ല
അതേസമയം, ഒരാള്‍ക്ക് ആധാറില്ലെന്നു കരുതി അയാള്‍ക്ക് എന്തെങ്കിലും സേവനം നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ബില്ല് വ്യക്തമാക്കുന്നുണ്ട്. ദേശീയ സുരക്ഷയുമായി ബാധിക്കുന്ന വിഷയങ്ങളിലും കോടതി നിര്‍ദ്ദേശാനുസരണവും മാത്രമേ ആധാറിലെ രഹസ്യ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
പിഴ ഒരു കോടി രൂപ വരെ
ആധാര്‍ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. നിയമലംഘകരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു കോടി രൂപ വരെയാണ് പിഴയിട്ടിരിക്കുന്നത്. അതോടൊപ്പം ജയില്‍ ശിക്ഷയും ലഭിക്കും. വ്യക്തികള്‍ നിയമവിരുദ്ധമായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവാണ് ശിക്ഷ ലഭിക്കും.
123 കോടി ജനങ്ങള്‍ക്ക് ആധാര്‍
രാജ്യത്തെ 123 കോടി ജനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നതായും മന്ത്രി പറഞ്ഞു. ഇവയുടെ ദുരുപയോഗം തടയാന്‍ എല്ലാ സംവിധാനവും രാജ്യത്തുണ്ട്. ആധാര്‍ കാര്‍ഡ് വഴി 1.41 ലക്ഷം കോടി രൂപ ലാഭിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 4.23 കോടി രൂപയുടെ വ്യാജ എല്‍പിജി കണക്ഷനുകളും 2.98 കോടി രൂപയുടെ വ്യാജ റേഷന്‍ കാര്‍ഡുകളും നീക്കം ചെയ്യാനും ആധാര്‍ സഹായകമായി.
ദുരുപയോഗം തടയാന്‍ പുതിയ നിയമം
ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് തങ്ങളുടെ ഡാറ്റകളുടെ മേലുള്ള പരമാധികാരം ഉറപ്പുവരുത്തുന്നതാകും പുതിയ നിയമം. രാജ്യത്ത് ഒരു ഡാറ്റ അനലറ്റിക്കല്‍ സെന്റര്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെവൈസി രേഖയായി ഉപയോഗിക്കാം
ഉപഭോക്താവ് സ്വമേധയാ തയ്യാറാവുന്ന പക്ഷം ബാങ്ക് അക്കൗണ്ടുകളുടെ സാധൂകരണത്തിന് 1885ലെ ടെലഗ്രാഫ് ആക്ട്, 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് എന്നിവ പ്രകാരമുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖയായി ആധാര്‍ കാര്‍ഡ് സ്വീകരിക്കാമെന്ന് കരട് ബില്ല് വ്യക്തമാക്കുന്നുണ്ട്. അതായത് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന് എടുക്കുന്നതിനുമുള്ള ഐഡി പ്രൂഫായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം.
18 തികഞ്ഞാല്‍ വേണ്ടെന്നു വയ്ക്കാം
ആധാറിനെ കൂടുതല്‍ ജനസൗഹൃദമാക്കി മാറ്റാനാണ് പുതിയ ബില്ല് ലക്ഷ്യമിടുന്നതെന്ന് ലോകസഭ അംഗീകരിച്ച ബില്ലില്‍ വ്യക്തമാക്കുന്നു. ചെറിയ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുമെങ്കിലും 18ന് വയസ്സിന് ശേഷം ബയോമെട്രിക് ഐഡിയായ ആധാര്‍ വേണ്ടെന്നു വയ്ക്കാന്‍ പൗരന് പുതിയ ബില്ല് അവകാശം നല്‍കുന്നുണ്ട്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications