ഈ ആഴ്ച്ച തുടർച്ചായായി ഇടിവ് രേഖപ്പെടുത്തിയ ഓഹരി വിപണിയിൽ ഇന്നലെ മാത്രമാണ് പച്ച കത്തിയത്. എന്നാൽ ഇന്ന് വീണ്ടും ബെഞ്ച്മാർക്ക് സൂചികകൾ ഇടിവ് രേഖപ്പെടുത്തി. ബിഎസ്‌ഇ സെൻസെക്സ് 86.88 പോയിൻറ് കുറഞ്ഞ് 38,736.23 ലും നിഫ്റ്റി 50 35.20 പോയിൻറ് കുറഞ്ഞ് 11,547.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ നിഫ്റ്റി മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.46 ശതമാനവും 0.33 ശതമാനവും ഉയർച്ച രേഖപ്പെടുത്തി.
വേദാന്ത, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നീ ഓഹരികളാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എന്നാൽ ഒഎൻജിസി, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്പറേഷൻ, കോൾ ഇന്ത്യ, ലാർസെൻ എന്നീ ഓഹരികൾക്ക് കനത്ത നഷ്ടവും നേരിട്ടു. പ്രൈവറ്റ് ബാങ്ക് ഓഹരികൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, നിഫ്റ്റിയിൽ 0.37 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാൽ മെറ്റൽ സ്റ്റോക്കുകൾ 0.70 ശതമാനം ഉയർച്ചയും രേഖപ്പെടുത്തി.

ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയതിനെത്തുടർന്നാണ് ഇന്നലെ വിപണി എല്ലാ നഷ്ടങ്ങളും മറികടന്ന് കുത്തനെ ഉയർന്നത്. ബിഎസ്‌ഇ സെൻസെക്സ് 266.07 പോയിൻറ് ഉയർന്ന് 38,823.11 ലും നിഫ്റ്റി 50 84 പോയിൻറ് ഉയർന്ന് 11,582.90 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ഹീറോ മോട്ടോകോർപ്പ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, എസ്‌ബിഐ എന്നിവയാണ് സെൻസെക്സ് ഓഹരികളിൽ ഇന്നലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത്. എന്നാൽ ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടിസിഎസ്, എൽ ആൻഡ് ടി എന്നീ ഓഹരികൾക്ക് ഇന്നലെ കനത്ത നഷ്ട്ടം നേരിട്ടിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications