ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതി രാജ്യത്തെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് കാരണമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ ആയിരക്കണക്കിന് മടങ്ങ് വര്‍ധിച്ച് 1,638 ലക്ഷം കോടി രൂപയില്‍ എത്തിനില്‍ക്കുകയാണ് ഇപ്പോള്‍.
ഡിജിറ്റല്‍ തട്ടിപ്പുകള്‍ വ്യാപകം
എന്നാല്‍ ഡിജിറ്റല്‍ ഇന്ത്യ സ്വപ്നത്തിന് വിലങ്ങുതടിയായി നില്ക്കുകയാണോ ഈ രംഗത്ത് വ്യാപകമായി വരുന്ന തട്ടിപ്പുകള്‍ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ തുക ഉള്‍പ്പെട്ട ആയിരക്കണക്കിന് ഡിജിറ്റല്‍ പെയ്മെന്റ് തട്ടിപ്പുകളാണ് രാജ്യത്ത് നടക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് ആളുകളെ ഡിജിറ്റല്‍ പെയ്മെന്റ് മേഖലയില്‍ നിന്ന് പിറകോട്ടു വലിക്കുമോ എന്നതാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രതിവര്‍ഷം ആയിരത്തിലേറെ വന്‍ തട്ടിപ്പുകള്‍
എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ പണമിടപാടുകള്‍ എടുത്താല്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ തുക ഉള്‍പ്പെടുന്ന 1367 തട്ടിപ്പുകളാണ് 2016-17 സാമ്പത്തിക വര്‍ഷത്തിലുണ്ടായത്. 2017-18 വര്‍ഷം അത് 2127 ആയി ഉയര്‍ന്നു. 2018-19 വര്‍ഷം 1477 ഇത്തരം തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയെ അറിയിച്ച കണക്കുകളാണിത്. രാജ്യത്ത് നടക്കുന്ന ബാങ്ക് തട്ടിപ്പുകള്‍ എടുത്തുനോക്കിയാല്‍ അവയില്‍ പകുതിയും ഡിജിറ്റല്‍ പെയ്മെന്റ് തട്ടിപ്പുകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യ മാറ്റത്തിന്റെ പാതയില്‍
പണം ഇടപാടുകളില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഇതുപോലുള്ള തട്ടിപ്പുകള്‍ സ്വാഭാവികമാണെന്നുമാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പുരോഗതി പ്രാപിച്ച രാജ്യങ്ങളില്‍ പോലും ഇത്തരം തട്ടിപ്പുകള്‍ പതിവാണെന്നിരിക്കെ ഇന്ത്യയിലേതില്‍ അല്‍ഭുതപ്പെടാനില്ലെന്നും ഇവര്‍ പറയുന്നു.
ആര്‍ബിഐ ഇടപെടല്‍ അപര്യാപ്തം
എന്നാല്‍ ഈ ന്യായീകരണം കൊണ്ട് മാത്രം കാര്യമില്ലെന്നാണ് മറുപക്ഷത്തിന്റെ അഭിപ്രായം. ഇന്ത്യ മാറ്റത്തിന്റെ പാതയിലാണെന്നത് ശരിതന്നെ. അതേസമയം, സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായ ഇടപെടലുമായി ആര്‍ബിഐ മുന്നോട്ടുവരികയും ഇത്തരം തട്ടിപ്പുകള്‍ പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധനായ യുവരാജ് ചൗധരി പറയുന്നു.
ജനങ്ങളുടെ ആശങ്ക മാറുന്നില്ല
തട്ടിപ്പുകള്‍ തടയാന്‍ ശക്തമായ നടപടികളുമായി ആര്‍ബിഐ രംഗത്തുവന്നിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ഷത്തില്‍ 1000ത്തില്‍ താഴെയായി നിലനിര്‍ത്താന്‍ അതിന് സാധിക്കുന്നില്ലെന്നാണ് പരാതി. ഇലക്ട്രോണിക് ബാങ്കിംഗ് തട്ടിപ്പുകളില്‍ ഉപഭോക്താവിനുള്ള ബാധ്യത കുറച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്കുന്ന സമീപനം ആര്‍ബിഐ സ്വീകരിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പുകളുടെ കാര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ നീക്കാന്‍ ഈ നടപടി പര്യാപ്തമല്ലെന്നും വിലയിരുത്തപ്പെടുന്നു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications