ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ അലഹബാദ് ബാങ്കില്‍ നിന്ന് തട്ടിയത് 1774 കോടി!

ദില്ലി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 3,805.15 കോടിയുടെ തട്ടിപ്പ് നടത്തിയ ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡ് എന്ന കമ്പനി മറ്റൊരു പൊതുമേഖലാ സ്ഥാപനമായ അലഹബാദ് ബാങ്കിനെയും പറ്റിച്ചതായി റിപ്പോര്‍ട്ട്. അലഹബാദ് ബാങ്കില്‍ നിന്ന് 1774.82 കോടിയാണ് ഈ സ്വകാര്യ കമ്പനി അടിച്ചുമാറ്റിയത്. അലഹബാദ് ബാങ്ക് തന്നെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ ഇക്കാര്യം അറിയിച്ചത്.

പോസ്റ്റ് ഓഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റ്: പുതുക്കിയ പലിശ നിരക്ക് എത്രയെന്ന് അറിയണ്ടേ?

ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലും ബാങ്കിന്റെ ഫണ്ടില്‍ തിരിമറിയെന്ന ആരോപണത്തെ തുടര്‍ന്ന് ബാങ്കിനെതിരേയും ഡയരക്ടര്‍മാര്‍ക്കെതിരേയും സിബിഐ സ്വമേധയാ എടുത്ത കേസിലെ അന്വേഷണത്തിലും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തട്ടിപ്പ് പുറത്തുവന്നതെന്ന് ബാങ്ക് അറിയിച്ചു.

ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ അലഹബാദ് ബാങ്കില്‍ നിന്ന് തട്ടിയത് 1774 കോടി!

33 ബാങ്കുകളില്‍ നിന്ന് ഈ കമ്പനി വായ്പകള്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പാപ്പരായി പ്രഖ്യാപിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് കമ്പനി. രേഖകളില്‍ കൃത്രിമം കാണിച്ചും അക്കൗണ്ട് ബുക്കുകളില്‍ തിരിമറികള്‍ നടത്തിയുമാണ് കമ്പനി ബാങ്കുകളെ കബളിപ്പിച്ചതെന്നും ആര്‍ബിഐക്ക് എഴുതിയ കത്തില്‍ പറയുന്നു. കമ്പനിയുടെ അവശേഷിക്കുന്ന ആസ്തിയില്‍ നിന്ന് നഷ്ടമായ പണം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്.

കഴിഞ്ഞയാഴ്ചയാണ് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഇന്ത്യന്‍ ഓഫീസില്‍ നിന്ന് 3,191 കോടി രൂപയും ദുബയ് ബ്രാഞ്ചില്‍ നിന്ന് 49.71 ദശലക്ഷം ഡോളറും ഹോങ്കോംഗ് ബ്രാഞ്ചില്‍ നിന്ന് 38.51 ദശലക്ഷം ഡോളറും ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡ് തട്ടിയ വാര്‍ത്ത പുറത്തായത്. പിഎന്‍ബിയില്‍ നിന്ന് 13000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്കെതിരായ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ബാങ്കില്‍ പുതിയ ഒരു തട്ടിപ്പു കൂടി പുറത്തുവന്നത്.

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19ന് ലണ്ടനില്‍ വെച്ച് സ്‌കോട്ലാന്റ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടനില്‍ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞിരുന്ന ഇയാള്‍ ലണ്ടനിലെ ആഢംബര വസതിയിലാണ് താമസമെന്നും ഇവിടെ വജ്രവ്യാപാരം ആരംഭിച്ചതായുമുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് ബ്രിട്ടീഷ് കോടതിയില്‍ വിചാരണയിലാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X