ദില്ലി: ജിയോയ്ക്ക് ഇന്‍ര്‍ കണക്ഷന് പോയിന്റുകള്‍ നല്കാന് വിസമ്മതിച്ച കേസില്‍ എയര്‍ടെല്ലും വൊഡഫോണ്‍-ഐഡിയയും 3050 കോടി രൂപ പിഴ അടയ്ക്കേണ്ടി വരുമെന്ന് സൂചന.
കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് കറന്‍സി നോട്ട് തിരിച്ചറിയാന്‍ മൊബൈല്‍ ആപ്പ്
ഇന്റര്‍ കണക്ഷന് പോയിന്റുകള്‍
ഏതെങ്കിലും രണ്ട് മൊബൈല്‍ സേവന ദാതാക്കളുടെ വരിക്കാരില്‍ നിന്നുള്ള കോളുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ളതാണ് ഇന്റര്‍ കണക്ഷന് പോയിന്റുകള്‍. ജിയോയുടെ തുടക്ക കാലത്ത് ഇവ നല്കാന് മറ്റു കമ്പനികള്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ 3,050 കോടി രൂപ പിഴയടക്കണമെന്ന് നേരത്തേ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദ്ദേശിച്ചിരുന്നു.
പിഴയില്‍ മാറ്റം വരുത്താന്‍ ശുപാര്‍ശ
പിഴയടക്കണമെന്ന കാര്യം ടെലകോം വകുപ്പിന്റെ പരമോന്നത സമിതിയായ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നുവെങ്കിലും തുകയുടെ കാര്യത്തില്‍ ട്രായ് അന്തിമ തീരുമാനമെടുക്കണമെന്നായിരുന്നു മന്ത്രാലയത്തിന്റെ നിലപാട്. ടെലകോം രംഗത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിഴത്തുകയില്‍ മാറ്റം വരുത്തണമെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിലപാട്.
നിയമപ്രകാരം ട്രായിക്ക് അധികാരമില്ല
എന്നാല്‍ നിയമപ്രകാരം ഇക്കാര്യത്തില്‍ ഇനി ട്രായിക്ക് ഇടപെടാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് അധികൃതരിപ്പോള്‍. അതായത് നേരത്തേ തീരുമാനിച്ച പിഴത്തുകയില്‍ മാറ്റം വരുത്താന്‍ ട്രായിക്ക് അധികാരമില്ലെന്ന് സാരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്ന് ട്രായി അധികൃതര്‍ വ്യക്തമാക്കി.
ട്രായ് ശുപാര്‍ശ 2016ല്‍
2016 ഒക്ടോബറിലാണ് ടെലകോം സേവനദാതാക്കള്‍ക്ക് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായ് ശുപാര്‍ശ ചെയ്തത്. ഇക്കാര്യം പരിഗണിച്ച ടെലകോം മന്ത്രാലയം വിഷയത്തില്‍ പുനപ്പരിശോധന ആവശ്യപ്പെട്ട് 2017 ഏപ്രിലില്‍ വിഷയം വീണ്ടും ട്രായിയുടെ പരിഗണനയ്ക്ക് വിട്ടു. 3050 കോടി രൂപ പിഴ നല്‍കണമെന്ന നിര്‍ദ്ദേശവുമായി 2017 മെയില്‍ ട്രായ് കേന്ദ്ര മന്ത്രാലയത്തിന് മറുപടിയും നല്കി. ട്രായ് ആക്ട് പ്രകാരം ഇനിയും തീരുമാനത്തില്‍ അഭിപ്രായം പറയാനോ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ട്രായിക്ക് അധികാരമില്ല. അതിനാല്‍ പിഴയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തന്നെ കൈക്കൊള്ളേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആകെ 3050 കോടി രൂപ പിഴ നല്‍കണം
ടെലകോം സേവന രംഗത്ത് പുതുതായെത്തിയ റിലയന്‍സ് ജിയോയ്ക്ക് ഇന്റര്‍കണക്റ്റിവിറ്റി നല്കാന് മറ്റ് കമ്പനികള്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് മൂന്ന് കമ്പനികള്‍ക്ക് ജിയോയ്ക്ക് പിഴ നല്‍കണമെന്ന് ട്രായ് ഉത്തരവിട്ടത്. എയര്‍ടെല്ലിനും വൊഡഫോണിനും 1050 കോടി രൂപ വീതവും ഐഡിയക്ക് 950 കോടിയുമായിരുന്നു പിഴയ്ക്ക് ശുപാര്‍ശ ചെയ്തത്. വൊഡഫോണും ഐഡിയയും പരസ്പരം ലയിച്ച സാഹചര്യത്തില്‍ ഐഡിയയുടെ പിഴ കൂടി പുതിയ കമ്പനി വഹിക്കണം.
നടപടി ജിയോയുടെ പരാതിയിന്മേല്
ജിയോയ്ക്ക് ഇന്റര്‍കണക്റ്റിവിറ്റി സൗകര്യം നല്കാന് വിസമ്മതിച്ചതിലൂടെ ട്രായ് വ്യവസ്ഥകള്‍ ലംഘിച്ച കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയാണ് വേണ്ടതെന്നും എന്നാല്‍ ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന പ്രയാസം മുന്‍നിര്‍ത്തിയാണ് അത് ചെയ്യാത്തതെന്നും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. മറ്റ് കമ്പനികള്‍ ആവശ്യത്തിന് പോയിന്റ് ഓഫ് ഇന്റര്‍ കണക്ഷന് നല്‍കാതിരുന്നതിലൂടെ ജിയോയുടെ 75 ശതമാനത്തിലധികം കോളുകളും പരാജയപ്പെട്ടതായി ജിയോ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ജിയോ ഉപഭോക്താവ് മറ്റ് മൊബൈല്‍ സേവന ദാതാക്കളുടെ ഉപഭോക്താക്കളെ വിളിക്കുമ്പോള്‍ കോള്‍ കണക്ട് ചെയ്യാനുള്ള സംവിധാനമാണ് ഇന്റര്‍ കണക്ഷന് പോയിന്റുകള്‍.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications