ഓഹരി വിപണിയിൽ ഇന്ന് വൻ നഷ്ട്ടം. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. എഫ്‌പിഐ സർചാർജിൽ വർദ്ധനവുണ്ടായേക്കുമെന്ന പ്രതീക്ഷ ധനമന്ത്രി നിർമ്മല സീതാരാമൻ തകർത്തതിനെത്തുടർന്ന് ഇന്ന് ബെഞ്ച്മാർക്ക് സൂചികകൾ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിലെത്തിയത്. ക്യു 1 റിസൾട്ടുകളും മാർക്കറ്റിനെ തളർത്തിയ ഘടകമാണ്.
ബിഎസ്‌ഇ സെൻസെക്സ് 560.45 പോയിൻറ് അഥവാ 1.44 ശതമാനം ഇടിഞ്ഞ് 38,337.01 ൽ എത്തി. നിഫ്റ്റി 50 177.60 പോയിൻറ് അഥവാ 1.53 ശതമാനം ഇടിഞ്ഞ് 11,419.30 ലെത്തി. ബിഎസ്‌ഇയിൽ ഉയരുന്ന ഓരോ ഷെയറിനും ഏകദേശം മൂന്ന് ഓഹരികൾ വീതമാണ് ഇന്ന് കുറഞ്ഞത്. കൂടാതെ നിഫ്റ്റി മിഡ്‌ക്യാപ്പ് 2.15 ശതമാനവും സ്‌മോൾകാപ്പ് സൂചിക 1.8 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
എൻടിപിസി, ടൈറ്റാൻ കമ്പനി, കോൾ ഇന്ത്യ, ടിസിഎസ്, ബിപിസിഎൽ എന്നിവയാണ് നിഫ്റ്റിയിൽ ഇന്ന് നേട്ടം കൈവരിച്ച ഓഹരികൾ. എം ആൻഡ് എം, ബജാജ് ഫിനാൻസ്, ഐച്ചർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്സ്, ടാറ്റാ മോട്ടോഴ്സ് എന്നീ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ട്ടം നേരിട്ടത്. ഇന്ത്യൻ രൂപ ഇന്ന് 7 പൈസ ഉയർന്ന് 68.89ൽ എത്തി.
malayalam.goodreturns.in