ഇന്ന് രാവിലെ മുതൽ സമ്മർദ്ദത്തിലായിരുന്ന സെൻസെക്സ് ഉച്ചയ്ക്ക് ശേഷം 700 പോയിന്റിനടുത്ത് ഇടിവ് രേഖപ്പെടുത്തിയെങ്കിലും അവസാന മണിക്കൂർ ആശ്വാസമായി. അവസാന മണിക്കൂരിലെ മികച്ച വ്യാപാരം നിഫ്റ്റിയെ 11,000 പോയിന്റിനും സെൻസെക്സിനെ 37,000 പോയിന്റിനും അടുത്തെത്തിച്ചു. സെൻസെക്സ് 462.80 പോയിൻറ് ഇടിഞ്ഞ് 37,018.32 ലും നിഫ്റ്റി 138 പോയിൻറ് ഇടിഞ്ഞ് 10,980 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏകദേശം 830 ഓഹരികൾ മാത്രമാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്. 1587 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 147 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു.

വേദാന്ത, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്‌ബിഐ, ടാറ്റ മോട്ടോഴ്‌സ് എന്നീ ഓഹരികൾക്കാണ് നിഫ്റ്റിയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. വിപ്രോ, ഭാരതി ഇൻഫ്രാടെൽ, മാരുതി സുസുക്കി, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.
ഊർജ്ജം ഒഴികെയുള്ള മറ്റെല്ലാ സൂചികകളും ഇന്ന് നഷ്ട്ടത്തിലായിരുന്നു. മെറ്റൽ 3 ശതമാനവും പൊതുമേഖലാ ബാങ്ക് രണ്ട് ശതമാനവും ഐടി 1.8 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇൻഫ്ര, ഫാർമ, എഫ്എംസിജി മേഖലകളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ ഇന്ന് ഏകദേശം 4 ശതമാനം ഇടിഞ്ഞു.
malayalam.goodreturns.in


Click it and Unblock the Notifications