സ്വർണ പണയം വച്ച് കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന കാർഷിക വായ്പ പദ്ധതി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. 2019 ഒക്ടോബർ ഒന്നു മുതൽ സ്വർണപ്പണയത്തിന്മേൽ കൃഷിവായ്പ നൽകേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ സ്വർണം പണയം വച്ച് 4 ശതമാനം പലിശയ്ക്കാണ് വായ്പ ലഭിച്ചിരുന്നത്. 3 ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ ലഭിച്ചിരുന്നു.
അനർഹരെ ഒഴിവാക്കാൻ
കുറഞ്ഞ പലിശയായതിനാൽ നിരവധി പേർ ഈ പദ്ധതി വഴി വായ്പ എടുത്തിരുന്നു. എന്നാൽ വായ്പ എടുക്കുന്നതിൽ ഭൂരിഭാഗവും അനർഹരാണെന്നും ഇത്തരക്കാരെ ഒഴിവാക്കണമെന്നും സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും കത്തയിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.
കിസാൻ ക്രെഡിറ്റ് കാർഡ്
സബ്സിഡിയോടുള്ള കൃഷിവായ്പ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ഉള്ളവർക്കു മാത്രം നൽകണം എന്നാണ് പുതിയ നിർദ്ദേശം. ഇതുവഴി അനർഹരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാകും. എല്ലാ കിസാൻ ക്രെഡിറ്റ് കാർഡുകളും ആധാറുമായി ബന്ധിപ്പിക്കുകയും വേണം. ഇനി സ്വർണപ്പണയ കൃഷിവായ്പ നൽകരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. കൃഷിക്കാരാണെന്ന് ഉറപ്പാക്കാനാണ് കിസാൻ ക്രെഡിറ്റ് കാർഡ് വഴി വായ്പ നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.
നൂലാമാലകളില്ല
നൂലാമാലകളില്ലാതെ എളുപ്പത്തിൽ സാധാരണക്കാർക്ക് ലഭിച്ചിരുന്ന ഒരു വായ്പയായിരുന്നു സ്വർണം പണയം വച്ചുള്ള കാർഷിക വായ്പ. അതുകൊണ്ട് തന്നെ 3 ലക്ഷം രൂപ വരെയുള്ള തുകകൾക്ക് കർഷകരും സാധാരണക്കാരും കൂടുതൽ ആശ്രയിച്ചിരുന്നതും ഈ വായ്പയെയാണ‍്. തിരിച്ചടവ് ഉറപ്പായതിനാൽ ഈ വായ്പ നൽകാൻ ബാങ്കുകൾക്കും താത്പര്യമായിരുന്നു.
കർഷകർക്ക് പണിയായി
പുതിയ നിർദ്ദേശത്തിലൂടെ സാധാരണക്കാർക്ക് വായ്പ എടുക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടി വരും. കാരണം ഈടില്ലാതെ ഒരു ലക്ഷം രൂപ വരെയാണു കെസിസി വായ്പ അനുവദിക്കുക. ഇതിനു മുകളിൽ വായ്പ വേണമെങ്കിൽ കൃഷിഭൂമി പണയം വയ്ക്കേണ്ടി വരും. സ്വന്തമായി കൃഷി ഭൂമിയില്ലാത്ത കർഷകർ ഇതോടെ ബുദ്ധിമുട്ടിലാകും.
കേരളത്തിലെ ഉപഭോക്താക്കൾ
രാജ്യത്ത് സ്വർണം ഏറ്റവും കൂടുതൽ വാങ്ങുന്നത് കേരളത്തിലുള്ളവരാണെന്നതു പോലെ തന്നെ, ഏറ്റവും കൂടുതൽ സ്വർണ വായ്പ എടുക്കുന്നതും കേരളത്തിൽ ഉള്ളവർ തന്നെയാണ്. നൂലാമാലകളില്ലാതെ എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിനാലാണ് സ്വർണം പണയം വച്ച് വായ്പ എടുക്കാൻ ആളുകൾ ശ്രമിക്കുന്നത്. സംസ്ഥാനത്തെ ബാങ്കുകൾക്കും കേന്ദ്ര സർക്കാരിന്റെ പുതിയ നിർദ്ദേശം തിരിച്ചടിയാകും.
സബ്സിഡി ഇങ്ങനെ
സ്വകാര്യ ബാങ്കുകളിൽ സബ്സിഡിയില്ലാത്ത സ്വർണപ്പണയ വായ്പയ്ക്ക് 9.45 ശതമാനത്തിനു മുകളിലാണ് പലിശ നിരക്ക്. എന്നാൽ സബ്സിഡിയോട് കൂടിയ ഈ സ്വർണ പണയ വായ്പയ്ക്ക് 9 ശതമാനമാണ് യഥാർഥ പലിശ നിരക്കെങ്കിലും 5% സബ്സിഡിയുണ്ട്. സബ്സിഡിയുടെ 3% കേന്ദ്രവും 2% സംസ്ഥാനവുമാണ് വഹിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications