റിസർവ് ബാങ്ക് (ആർബിഐ) വായ്പാ നിരക്ക് 35 ബേസിസ് പോയിന്റ് കുറച്ചതിന് പിന്നാലെ ഓഹരി വിപണിയിൽ ഇന്നും നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. റിപ്പോ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിവ് രേഖപ്പെടുത്തി തുടങ്ങിയ വിപണി അവസാന മണിക്കൂറിൽ അസ്ഥിരമായിരുന്നതിനാലാണ് നഷ്ട്ടത്തിലേയ്ക്ക് കൂപ്പുകുത്തിയത്.
സെൻസെക്സ് 286.35 പോയിൻറ് ഇടിഞ്ഞ് 36,690.50 ലും നിഫ്റ്റി 92.80 പോയിൻറ് ഇടിഞ്ഞ് 10,855.50 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1107 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ, 1348 ഓഹരികൾ ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 159 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഇന്ത്യാ ബുൾസ് ഹൗസിംഗ്, എം ആൻഡ് എം, ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ എന്നീ ഓഹരികൾക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടവരാണ്. സീ എന്റർടൈൻമെന്റ്, സിപ്ല, എച്ച്യുഎൽ, യെസ് ബാങ്ക്, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് നേട്ടം കൈവരിച്ചിരിക്കുന്ന ഓഹരികൾ.
ഐടി, ഫാർമ എന്നിവ ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, മെറ്റൽ, ഓട്ടോ, എനർജി, ഇൻഫ്ര എന്നീ മോഖലകളിലെ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ബിഎസ്‌ഇ മിഡ്‌ക്യാപ്പും സ്‌മോൾക്യാപ് സൂചികയും നാമമാത്ര നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
malayalam.goodreturns.in