പാപ്പരത്ത നിയമപ്രകാരം, ദുരിതത്തിലായ ചെറുകിട വായ്പക്കാരുടെ കടം എഴുതിത്തള്ളാൻ സർക്കാരിന്റെ പദ്ധതി. പാപ്പരത്ത നിയമ ചട്ടക്കൂടിനു കീഴിൽ "ചെറുകിട ദുരിതബാധിതരായ വായ്പക്കാർക്ക്" കടാശ്വാസം നൽകാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ്
വ്യക്തമാക്കിയിരിക്കുന്നത്. വായ്പ എഴുതിത്തള്ളുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് മൈക്രോഫിനാൻസ് മേഖലയുമായി സർക്കാർ ചർച്ച നടത്തിയതായും കോർപ്പറേറ്റ് അഫയേഴ്‌സ് സെക്രട്ടറി ഇഞ്ചെതി ശ്രീനിവാസ് പറഞ്ഞു.
ഇളവ് - വ്യക്തിഗത പാപ്പരത്തത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ നിങ്ങൾക്ക് വായ്പയിൽ ഇളവ് ലഭിച്ചിട്ടുണ്ടെങ്കിൽ പിന്നീട് അഞ്ച് വർഷത്തേക്ക് ഇളവ് നേടാൻ കഴിയില്ല. കൂടാതെ കടക്കാരന്റെ മൊത്ത വാർഷിക വരുമാനം 60,000 രൂപയിൽ കവിയാനും പാടില്ല.
കൂടാതെ കടക്കാരന്റെ ആസ്തികളുടെ ആകെ മൂല്യം 20,000 രൂപയിൽ കവിയരുത്. വായ്പാ തുക 35,000 രൂപയിലും കൂടാൻ പാടില്ല. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത ചെറുകിട വായ്പക്കാർക്ക് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കടബാധ്യതകളിൽ ഇളവ് നൽകുന്നത്. ഈ മാനദണ്ഡങ്ങൾ മൈക്രോഫിനാൻസ് ഇൻഡസ്ട്രിയുമായി വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
കോർപ്പറേറ്റ് വായ്പക്കാരുടെ വ്യക്തിഗത ജാമ്യക്കാരുമായി ബന്ധപ്പെട്ട ഐബിസി വ്യവസ്ഥകൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
malayalam.goodreturns.in