തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ ഭാര്യയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും ക്ലീൻ ചിറ്റ് നൽകിയതിന് എതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച ഇലക്ഷൻ കമ്മീഷണറായിരുന്നു അശോക് ലവാസ. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എതിരെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
മൂന്ന് കമ്പനികളുടെ ബോർഡിൽ ഡയറക്ടറും മുൻ ബാങ്ക് ഉദ്യോഗസ്ഥയുമാണ് അശോക് ലവാസയുടെ ഭാര്യ നോവൽ സിംഗാൽ ലവാസ. ഒരു മാസം മുമ്പാണ് ആദായനികുതി വകുപ്പ് ഇവർക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് ആദായനികുതി റിട്ടേണുമായി ബന്ധപ്പെട്ടുള്ളതാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

താൻ നൽകേണ്ട എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും കൂടാതെ പെൻഷനിൽ നിന്ന് നേടിയ എല്ലാ വരുമാനവും മറ്റെല്ലാ സ്രോതസ്സുകളും ആദായനികുതി നിയമപ്രകാരം വെളിപ്പെടുത്തിയിട്ടുണ്ടെന്നും ലവാസ വ്യക്തമാക്കി. എസ്ബിഐയിൽ നിന്ന് 2005ൽ വിരമിച്ച നോവൽ സിംഗ് അശോക് ലവാസ തിരഞ്ഞെുപ്പ് കമ്മീഷണറായ ശേഷമാണ് ഇവർ കമ്പനികളുടെ ഡയറക്ടറുടെ പദവി ഏറ്റെടുത്തത്. ആദായനികുതി വകുപ്പ് കുറച്ച് മാസങ്ങളായി ഈ കേസ് അന്വേഷിച്ചിവരികയായിരുന്നു. തുടർന്നാണ് നികുതി തട്ടിപ്പിനും ഒന്നിലധികം സ്ഥാപനങ്ങളുടെ ഡയറക്ടർ പദവിയിലിരിക്കുന്നതിനും 2015- 2017 നും ഇടയിൽ നടന്ന നികുതി തട്ടിപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുവരുന്നത്.
വെൽസ്പൺ സോളാർ പഞ്ചാബ്, ഒമാക്സ് ഓട്ടോസ്, പവർലിങ്ക് ട്രാൻസ്മിഷൻ എന്നിവയുടെ ബോർഡിലാണ് നോവൽ ലാവാസ ഉള്ളതെന്ന് ഓൺലൈൻ കോർപ്പറേറ്റ് വിവര വെബ്‌സൈറ്റായ ടോഫ്‌ലർ പറയുന്നു. അശോക് ലവാസയുടെ ഭാര്യയ്ക്ക് നോട്ടീസ് അയച്ചതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും ഉദ്യോഗസ്ഥർ കൃത്യമായ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
malayalam.goodreturns.in


Click it and Unblock the Notifications