ഇന്നത്തെ അസ്ഥിരമായ സെഷനുകളിൽ ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടട്ത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 155.24 പോയിൻറ് ഇടിഞ്ഞ് 38,667.33 എന്ന നിലയിലും നിഫ്റ്റി 37.90 പോയിന്റ് ഇടിഞ്ഞ് 11,474.50 ലുമാണ് ക്ലോസ് ചെയ്തത്. 777 ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ 1694 ഓഹരികൾക്ക് നഷ്ടം നേരിടേണ്ടി വന്നു. 151 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസിലെ കനത്ത വിൽപ്പനയും ഇന്ന് വിപണി വികാരത്തെ സ്വാധീനിച്ചു.
യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എസ്‌ബിഐ, സീ എന്റർടൈൻമെന്റ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ഭാരതി എയർടെൽ, യുപിഎൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഐടിസി എന്നിവയാണ് ഇന്ന് ഏറ്റവും
കൂടുതൽ നേട്ടമുണ്ടാക്കിയത് കുറവ്.
പ്രധാനമന്ത്രിയുടെ ആദ്യ 100 ദിവസം; ഓഹരി വിപണിയിൽ നഷ്ട്ടത്തിന്റെ ദിനങ്ങൾ
ഐടി, ഇൻഫ്ര, എഫ്എംസിജി, എനർജി എന്നീ മേഖലകളിലാണ് ഇന്ന് ഏറ്റവും കൂടുതൽ വാങ്ങലുകൾ നടന്നത്. ഓട്ടോ, ബാങ്ക്, ഫാർമ, മെറ്റൽ എന്നിവയിൽ കൂടുതൽ വിൽപ്പനയും നടന്നു. ഇന്ത്യൻ രൂപ രാവിലെയുണ്ടാക്കിയ നേട്ടം നഷ്ട്ടപ്പെടുത്തി ഇന്നത്തെ ഏറ്റവും താഴ്ന്ന നിരക്കായ ഡോളറിന് എതിരെ 70.70 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സർക്കാർ, സ്വകാര്യ ക്ലയന്റുകളിൽ നിന്ന് ടി ആന്റ് ഡി ബിസിനസിൽ 775 കോടി രൂപയുടെ ഓർഡർ കരസ്ഥമാക്കിയതിനെത്തുടർന്ന് ഇന്ന് കൽപ്പത്തരു പവർ ട്രാൻസ്മിഷന്റെ ഓഹരികൾ ഏകദേശം 4 ശതമാനം കൂടി. എബിക്സ് സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ടേംഷീറ്റിൽ ഒപ്പുവെച്ചതിനെത്തുടർന്ന് കോക്സ് ആൻഡ് കിംഗ്സിന്റെ ഓഹരി വില തിങ്കളാഴ്ച അഞ്ച് ശതമാനം കുറഞ്ഞു.
വെറും ഒരു മണിക്കൂറിനുള്ളിൽ ഓഹരി വിപണിയിൽ സംഭവിച്ചത് എന്ത്? നേട്ടം 5 ലക്ഷം കോടി രൂപ
malayalam.goodreturns.in