ആഭ്യന്തര ഓഹരി വിപണിയിൽ ഇന്ന് നഷ്ടം തുടർന്നു. സെൻസെക്സും നിഫ്റ്റിയും രണ്ട് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. ബിഎസ്‌ഇ സെൻസെക്സ് 361.92 പോയിൻറ് കുറഞ്ഞ് 38,305.41 ലും നിഫ്റ്റി 50 114.60 പോയിൻറ് കുറഞ്ഞ് 11,359.90 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിൽ ഉയരുന്ന ഓരോ ഷെയറിനും രണ്ടിലധികം ഷെയറുകൾ ഇടിവ് രേഖപ്പെടുത്തി.
ബാങ്കിംഗ്, ഫിനാൻഷ്യൽ മേഖലകളിൽ ഇന്ന് ഒരു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയത്. നിഫ്റ്റി മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 1.8 ശതമാനം വീതവും ഇന്ന് ഇടിഞ്ഞു. ബാങ്ക്, ഓട്ടോ, എഫ്എംസിജി, മെറ്റൽ, ഫാർമ, റിയൽറ്റി എന്നീ മേഖലകൾ ഇന്ന് 1 മുതൽ 4 ശതമാനം വരെയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 30 സെൻസെക്സ് ഓഹരികളിൽ 23 ഓഹരികൾ ഇന്ന് നഷ്ട്ടത്തിലായിരുന്നു.

എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണീലിവർ, കൊട്ടക് ബാങ്ക്, ഏഷ്യൻ പെയ്ന്റ് തുടങ്ങിയ ഓഹരികളാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചത്. യെസ് ബാങ്കിനാണ് ഇന്ന് ഏറ്റവും വലിയ സൂചിക നഷ്ടം നേരിട്ടത്. യെസ് ബാങ്കിന്റെ പ്രെമോട്ടർ സ്ഥാപനങ്ങൾ കമ്പനിയിലെ തങ്ങളുടെ ഓഹരിയുടെ ഒരു ഭാഗം വിറ്റതിനെ തുടർന്ന് 22 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. യെസ് ബാങ്കിന് പുറമെ എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ഭാരതി എയർടെൽ, കോൾ ഇന്ത്യ എന്നീ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിലായിരുന്നു.
രൂപയുടെ മൂല്യത്തിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഇന്ന് 0.28 ശതമാനം കുറഞ്ഞ് 71.06 രൂപയിലാണ് ക്ലോസ് ചെയ്തത്.
malayalam.goodreturns.in


Click it and Unblock the Notifications