ഓഹരി വിപണിയിൽ തുടർച്ചയായ അഞ്ചാം ദിനവും ഇടിവ് തുടർന്നു. സെൻസെക്സ് 433.56 പോയിൻറ് അഥവാ 1.14 ശതമാനം ഇടിവ് രേഖപ്പെടുത്തി 37673.31ലും നിഫ്റ്റി 139.20 പോയിൻറ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 11174.80ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 973 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1615 ഓഹരികൾ ഇടിഞ്ഞു. 244 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ടിസിഎസ്, ഇൻഫോസിസ്, ഒഎൻജിസി എന്നിവയാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ച ഓഹരികൾ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. നിഫ്റ്റി മീഡിയ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി. ബാങ്ക്, ഓട്ടോ, എഫ്എംസിജി ഓഹരികളും ഇന്നും നഷ്ട്ടത്തിലായിരുന്നു.
സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത് വിനയായി; ഇന്ത്യാ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സിന് വിപണിയില്‍ കാലിടറി
ആർബിഐ വായ്പാനയ പ്രഖ്യാപനം വിപണി പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നു. മാത്രമല്ല ഇത് രൂപയുടെ മൂല്യത്തിലും കാര്യമായ സ്വാധീനം ചെലുത്തിയില്ല. പ്രതീക്ഷിച്ചതുപോലെ, ആർബിഐ റിപ്പോ നിരക്ക് 5.40 ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിന്റ് കുറച്ച് 5.15 ശതമാനമാക്കി. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും മറ്റ് രാഷ്ട്രീയ സംഘർഷങ്ങളും നിലനിൽക്കുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങൾ ദുർബലമായതിനാൽ സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി നിരക്ക് പ്രതീക്ഷ 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി ആർബിഐ കുറച്ചു.
ഇന്ത്യൻ രൂപ ഇന്ന് ഡോളറിന് എതിരെ ഇടിവ് രേഖപ്പെടുത്തി. ഡോളറിന് 70.98 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. പ്രാദേശിക കറൻസി വെള്ളിയാഴ്ച 71.01 രൂപ വരെയെത്തി.
അതിസമ്പന്ന നികുതിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ക്ക് മോചനം
malayalam.goodreturns.in