രാജ്യത്ത് ദുർബലമായ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനാൽ തുടർച്ചയായ ആറാം ദിവസവും ഓഹരി വിപണി നഷ്ട്ടത്തിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 141 പോയിൻറ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 37,531.98 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 22 ഓഹരികൾ നഷ്ട്ടത്തിലും 8 ഓഹരികൾ നേട്ടവും രേഖപ്പെടുത്തി.
നിഫ്റ്റി സൂചിക 48 പോയിൻറ് അഥവാ 0.43 ശതമാനം താഴ്ന്ന് 11,126.40 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സൂചികയിലെ 50 ഓഹരികളിൽ 32 ഓഹരികൾക്കാണ് ഇന്ന് നഷ്ടം നേരിട്ടത്. യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ എന്നിവയാണ് സെൻസെക്സ് സൂചികയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ടാറ്റാ സ്റ്റീൽ, ഒഎൻജിസി, ഐടിസി, മഹീന്ദ്ര, മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
ഓഹരി വിപണി: സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, യെസ് ബാങ്കിന് കനത്ത നഷ്ടം
സെപ്റ്റംബർ മാസത്തിൽ ജെഎൽആറിന്റെ യു.കെ വിൽപ്പനയിൽ ഇടിവുണ്ടായതോടെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ മൂന്ന് ശതമാനം ഇടിഞ്ഞു. ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ 2019 സെപ്റ്റംബറിൽ യുകെയിൽ 18,843 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 19,874 യൂണിറ്റുകളെ അപേക്ഷിച്ച് 5.2 ശതമാനം കുറവാണിത്.
രണ്ടാം പാദ വിൽപ്പനയിൽ നേരിയ വളർച്ച രേഖപ്പെടുത്തിയതിനെത്തുടർന്ന് ബെംഗളൂരു ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനി ശോഭയുടെ ഓഹരികളും അഞ്ച് ശതമാനം ഇടിഞ്ഞു. ഓർബിൻഡോ ഫാർമയുടെ ഓഹരികൾ ഒക്ടോബർ 7 ന് ബിഎസ്‌ഇയിൽ 5 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 462.15 രൂപയിലെത്തി.
വെറും രണ്ട് ദിവസം കൊണ്ട് ഓഹരി നിക്ഷേപകർ സമ്പാദിച്ചത് 10 ലക്ഷം കോടി രൂപ; എങ്ങനെയെന്ന് അല്ലേ?
malayalam.goodreturns.in