ആഗോള സാമ്പത്തിക വളര്‍ച്ചയുടെ സമന്വയിപ്പിച്ച മാന്ദ്യം കൂടുതല്‍ പ്രകടം ഇന്ത്യയിലെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. 'ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യയും ബ്രസീലുമടക്കം 90 ശതമാനം സമ്പദ് വ്യവസ്ഥകളുടേയും വളര്‍ച്ച ഈ വര്‍ഷം മന്ദഗതിയിലായിരിക്കും.' ഐഎംഎഫ് മേധാവി ക്രിസ്റ്റാലിന ജ്യോര്‍ജീവ ചുമതലയേറ്റ ശേഷം അവരുടെ ആദ്യ അഭിസംബോധനയ്ക്കിടെ പറഞ്ഞു.
'ചൈനയില്‍ വര്‍ഷങ്ങളായി കണ്ടുവരുന്ന വേഗത കുറയുകയാണ്.' അവര്‍ കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5 ശതമാനം കുറവുണ്ടായിരുന്നു. ഇത് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ്. ഇത് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 5.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
76,600 കോടി രൂപയുടെ കിട്ടാക്കടം എസ്ബിഐ എഴുതിത്തള്ളിയതായി വിവരാവകാശ റിപ്പോര്‍ട്ട്
റിസര്‍വ് ബാങ്ക് 2020 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ച നേരത്തെ കണക്കാക്കിയിരുന്ന 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായതായി കഴിഞ്ഞയാഴ്ച പ്രവചിച്ചിരുന്നു. ജൂലൈയില്‍ പരിഷകരിച്ച ഐഎംഎഫ് ആഗോള സാമ്പത്തിക അവലോകത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം 7 ശതമാനമാണെന്ന് മുന്‍കൂട്ടി പറയുന്നുണ്ട്. എന്നാല്‍ അടുത്ത ആഴ്ച പുറത്തുവരുന്ന പുതിയ മൂല്യനിര്‍ണയത്തില്‍ ഇത് കുറയാനാണ് സാധ്യത.
വിസ്താര വിമാന ടിക്കറ്റിന് വമ്പൻ വിലക്കുറവ്; വേഗം ബുക്ക് ചെയ്തോളൂ, രണ്ട് ദിവസം മാത്രം
'ആഗോള സമ്പദ് വ്യവസ്ഥ നിലവില്‍ എക്കാലത്തും സംഭവിച്ചിട്ടില്ലാത്ത മാന്ദ്യത്തിലാണ്.' ജ്യോര്‍ജീവ പറഞ്ഞു. ദശകത്തിന്റെ ആരംഭം മുതല്‍ ഈ ഇടിവ് ആഗോള വളര്‍ച്ചയെ ബാധിക്കും. വാണിജ്യ മത്സരങ്ങള്‍ തകരുകയും ആഗോള വ്യപാര വളര്‍ച്ച ഏതാണ്ട് നിലയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ മാന്ദ്യത്തിന്റെ പ്രധാന കാരണം ആഗോള സമ്പദ് വ്യവസ്ഥയിലെ പിളര്‍പ്പാണെന്ന് അവര്‍ കുറ്റപ്പെടുത്തി.