76,600 കോടി രൂപയുടെ കിട്ടാക്കടം എസ്ബിഐ എഴുതിത്തള്ളിയതായി വിവരാവകാശ റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ) 100 കോടി രൂപ വീതം വായ്പയെടുത്ത് വീഴ്ചവരുത്തിയ 220 കുടിശ്ശികക്കാരുടെ 76,600 കോടി കിട്ടാക്കടം എഴുതിത്തള്ളി. 2019 മാര്‍ച്ച് 31 ന്, 500 കോടി രൂപയും അതിലധികവും വായ്പയെടുത്ത 33 പേര്‍ വീഴ്ചവരുത്തിയ 37,700 കോടി രൂപ എസ്ബിഐ കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നു.

സിഎന്‍എന്‍

സിഎന്‍എന്‍ ന്യൂസ് 18 നല്‍കിയ വിവരാവകാശത്തിനുമേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് 2019 മാര്‍ച്ചോടെ എസ്ബിഐ 100 കോടിയിലും 500 കോടി രൂപയിലും മുകളിലുള്ള വായ്പകളെ കിട്ടാക്കടമായി എഴുതിത്തള്ളിയ വിവരം ലഭിച്ചത്. അതേസമയം 100 കോടി രൂപയോ അതിലധികമോ വായ്പയെടുത്തവരുടെ 2.75 ലക്ഷം കോടിയിലധികം രൂപയുടെ കുടിശ്ശികയാണ് വ്യവസ്ഥിത വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത്.

ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്

ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്, 500 കോടിയോ അതിലധികമോ കടമെടുത്തവര്‍ വീഴ്ചവരുത്തിയ 67,600 കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയതെന്നാണ്. 100 കോടിയിലധികം രൂപയുടെ കടങ്ങളുള്ള, ബാങ്കുകള്‍ എഴുതിത്തള്ളേണ്ട 980 വായ്പക്കാരെ റിസര്‍വ് ബാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ 220 അക്കൗണ്ടുകള്‍ അതായത് മൊത്തം സംഖ്യയുടെ അഞ്ചിലൊന്നില്‍ കൂടുതല്‍ എസ്ബിഐയിലേതാണ്. അത്തരം ഓരോ അക്കൗണ്ടിനും ശരാശരി 348 കോടി രൂപ വീതമാണ് എഴുതിത്തള്ളിയിരിക്കുന്നത്.

500 കോടി

500 കോടിയിലധികം രൂപയുടെ വായ്പയില്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട് ചെയ്ത മൊത്തം 71 അക്കൗണ്ടുകളില്‍, എസ്ബിഐയുടെ വിഹിതം മൊത്തം 33 മുതല്‍ 46 ശതമാനം വരെ ആണ്. സമാനമായി തന്നെ മാര്‍ച്ച് 31 ന് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) 94 വായ്പക്കാരുടെ 100 കോടി രൂപ വീതമുള്ള കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഒരു അക്കൗണ്ടിന് ശരാശരി 287 കോടി രൂപ വെച്ച് മൊത്തം തുക 27,024 കോടി രൂപയുണ്ടിത്.

500 കോടി

കൂടാതെ, 500 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയെടുത്ത് ഏറ്റവും കൂടുതല്‍ വീഴ്ചവരുത്തിയ 12 പേരുടെ കുടിശ്ശികയും പിഎന്‍ബി എഴുതിത്തള്ളി. ഇത് മൊത്തം 9,037 കോടി രൂപ വരും. പൊതുമേഖലാ ബാങ്കുകളില്‍ എസ്ബിഐയും പിഎന്‍ബിയും ഒന്നാമതെത്തിയപ്പോള്‍ സ്വകാര്യ ബാങ്കുകളില്‍ ഐഡിബിഐ ആണ് ഒന്നാം സ്ഥാനത്ത്. 100 കോടി രൂപയോ അതില്‍ കൂടുതലോ കിട്ടാക്കടം പ്രഖ്യാപിച്ച എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടേയും കണക്കെടുത്താല്‍ ഐഡിബിഐ മൂന്നാം സ്ഥാനത്താണ്.

100 കോടി രൂപയോ അതില്‍ കൂടുതലോ വായ്

100 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയെടുത്ത 71 പേരുടെ 26,219 കോടി രൂപയുടെ കിട്ടാക്കടമാണ് ഐഡിബിഐ എഴുതിത്തള്ളിയത്. കാനറ ബാങ്കിനും 100 കോടി രൂപയോ അതില്‍ കൂടുതലോ കുടിശ്ശികയുള്ള 63 അക്കൗണ്ടുകളും, 500 കോടി രൂപയോ അതിലധികമോ വായ്പയെടുത്ത 7 അക്കൗണ്ടുകളുമുണ്ട്. ഇത് മോത്തം 27,382 കോടി രൂപയുടെ കിട്ടാക്കടമുണ്ട്. 100 കോടി രൂപയോ അതില്‍ കൂടുതലോ കുടിശ്ശികയുള്ള വായ്പക്കാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് ബാങ്ക് ഓഫ് ഇന്ത്യ (56 അക്കൗണ്ടുകള്‍) കോര്‍പ്പറേഷന്‍ ബാങ്ക് (50 അക്കൗണ്ടുകള്‍), ബാങ്ക് ഓഫ് ബറോഡ (46 അക്കൗണ്ടുകള്‍), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (45 അക്കൗണ്ടുകള്‍) എന്നിവയാണ്.

ഐസിഐസിഐ

സ്വകാര്യ ബാങ്കുകളില്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് 43 ആളുകള്‍ വായ്പയെടുത്തിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന് 37 അക്കൗണ്ടുകളാണുള്ളത്. അതുപോലെ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും 500 കോടിയിലധികം വായ്പയുള്ള, വീഴ്ച വരുത്തിയ 4 അക്കൗണ്ടുകളാണ് എഴുതിത്തള്ളിയത്. വിവരാവകാശ നിയമപ്രകാരം എന്‍പിഎകളെക്കുറിച്ചും കിട്ടാക്കടങ്ങളെക്കുറിച്ചും പ്രസക്തമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആര്‍ബിഐക്ക് നിര്‍ദേശം നല്‍കിയ സുപ്രീംകോടതി വിധിന്യായങ്ങളെത്തുടര്‍ന്ന് നല്‍കിയ നിരവധി വിവരാവകാശ അപേക്ഷകളിലൂടെയാണ് സിഎന്‍എന്‍-ന്യൂസ് 18 ന് വിവരങ്ങല്‍ ശേഖരിക്കാന്‍ സാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X