രാജ്യത്തെ സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. ഇതിന് ഒരു കോടിയിലധികം വരുമാനം രേഖപ്പെടുത്തുന്ന വ്യക്തിഗത നികുതിദായകരുടെ എണ്ണത്തിലുള്ള വർദ്ധനവ്. 2018-19 സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലധകം വരുമാനമുള്ള നികുതിദായകരുടെ എണ്ണം 20 ശതമാനം വർദ്ധിച്ച് 97,689 ആയി. ആദായനികുതി (ഐ-ടി) വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2017-18 ലെ അസസ്മെന്റ് വർഷത്തിൽ ഒരു കോടിയിലധികം രൂപ വരുമാനമുള്ള വ്യക്തിഗത നികുതിദായകരുടെ എണ്ണം 81,344 ആയിരുന്നു.
2018-19 വർഷത്തിൽ, ഒരു കോടി രൂപയ്ക്ക് മുകളിൽ റിപ്പോർട്ട് ചെയ്ത മൊത്തം നികുതിദായകരുടെ എണ്ണം 49,128 ആണ്. 2017-18 വർഷത്തെ അപേക്ഷിച്ച് 18.50 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 130 കോടി ജനങ്ങളുള്ള രാജ്യത്ത്, ഈ സംഖ്യ വളരെ ചെറുതാണെങ്കിലും കോടീശ്വരന്മാരായ കുതിദായകരുടെ വർദ്ധനവ് ചുരുക്കം ചിലരിൽ മാത്രം സമ്പത്ത് കുമിഞ്ഞു കൂടുന്നതിന്റെ തെളിവാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും നിരവധിയാളുകൾക്ക് ശമ്പളം വർദ്ധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. നോട്ട് നിരോധനത്തിനും കള്ളപ്പണം തടയാനുള്ള നടപടികളെയും തുടർന്നാണ് കൂടുതൽ ആളുകൾ തങ്ങളുടെ നികുതി വരുമാനം വെളിപ്പെടുത്താനും ആദായനികുതി റിട്ടേൺ സമർപ്പിക്കാനും തുടങ്ങിയത്.
ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്റെയും വ്യക്തമായ സ്വാധീനമാണ് നികുതിദായകരുടെ എണ്ണത്തിലുള്ള വർദ്ധനവെന്ന് "ടാക്സ് കണക്റ്റിന്റെ പങ്കാളിയും സഹസ്ഥാപകനുമായ വിവേക് ജലൻ പറഞ്ഞു. സ്ഥാപനം, കമ്പനി, എച്ച്‌യുഎഫ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി മൊത്തം ആദായനികുതി നൽകുന്നവരുടെ എണ്ണം 2018-19ൽ 14 ശതമാനം വർദ്ധിച്ച് 8.45 കോടിയായി. ഒരു വർഷം മുമ്പ് ഇത് 7.42 കോടി ആയിരുന്നു.
malayalam.goodreturns.in