ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 38.44 പോയിന്റ് അഥവാ 0.10 ശതമാനം 39020.39 എന്ന നിലയിലും നിഫ്റ്റി 21.50 പോയിൻറ് ഇടിഞ്ഞ് 11582.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1,078 ഓഹരികൾ ഇന്ന് മുന്നേറി. 1,378 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 163 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
പിഎസ്‌യു ബാങ്ക് ഓഹരികളാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. ഭാരതി എയർടെല്ലും റിലയൻസ് ഇൻഡസ്ട്രീസും മികച്ച നേട്ടമുണ്ടാക്കി. ബയോകോണിന്റെയും ഇന്ത്യൻ ബാങ്കിന്റെയും ഓഹരികൾ യഥാക്രമം 6 ശതമാനവും 12 ശതമാനവും ഇടിഞ്ഞു. ബയോകോണിന്റെ അറ്റാദായം 39.2 ശതമാനം ഇടിഞ്ഞ് 215.7 കോടി രൂപയിൽ എത്തിയതിനെ തുടർന്നാണ് ഓഹരികൾ ഇടിഞ്ഞത്.
വെറും രണ്ട് ദിവസം കൊണ്ട് ഓഹരി നിക്ഷേപകർ സമ്പാദിച്ചത് 10 ലക്ഷം കോടി രൂപ; എങ്ങനെയെന്ന് അല്ലേ?
ജൂൺ അവസാനിച്ച പാദത്തിൽ 365.37 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ ബാങ്ക് 139 ശതമാനം വളർച്ച രേഖപ്പെടുത്തി. 358.6 കോടി രൂപയാണ് അറ്റാദായം. പോളികാബ് ഇന്ത്യയുടെയും പിഐ ഇൻഡസ്ട്രീസിന്റെയും ഓഹരി വില 7 ശതമാനത്തിലധികം ഇന്ന് ഉയർന്നു. പിഐ ഇൻഡസ്ട്രീസ് ഓഹരി വില 1,448.80 രൂപയിലെത്തി. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 30 ശതമാനം ഉയർന്ന് 94.4 കോടി രൂപയിൽ നിന്ന് 122.8 കോടി രൂപയായി ഉയർന്നു. വരുമാനം 723 കോടി രൂപയിൽ നിന്ന് 25.5 ശതമാനം ഉയർന്ന് 907.4 കോടി രൂപയായി.
ഗോദ്‌റെജ് പ്രോപ്പർട്ടീസ്, മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡവലപ്പർമാർ, ഫീനിക്സ് മിൽസ്, ഒബറോയ് റിയൽറ്റി, ഡിഎൽഎഫ് എന്നിവയുടെ ഓഹരികൾ നാല് ശതമാനം ഉയർന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: ഓഹരി വിപണി ഇന്ന് അടച്ചിടും
malayalam.goodreturns.in