പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 218 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ബാങ്കിന്റെ ലാഭം 3,011.73 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 944.87 കോടി രൂപയുടെ ലാഭമാണ് എസ്ബിഐ നേടിയിരുന്നത്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ബാങ്കിന്റെ ഓഹരി മൂല്യം 8 ശതമാനം ഉയർന്ന് 295.75 രൂപയിലെത്തി. മൊത്ത നിഷ്ക്രിയ ആസ്തി (എൻപിഎ) അനുപാതം 7.19 ശതമാനമായി ഉയർന്നതോടെ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു.
അറ്റ പലിശ വരുമാനം (എൻഐഐ) രണ്ടാം പാദത്തിൽ 24,600 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലെ 20,906 കോടിയിൽ നിന്ന് 17.67 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എസ്‌ബിഐയുടെ പ്രവർത്തന ലാഭം 31 ശതമാനം ഉയർന്ന് 13,905 കോടിയിൽ നിന്ന് 18,199 കോടി രൂപയായി. ആഭ്യന്തര വായ്പാ വളർച്ച സെപ്റ്റംബർ പാദത്തിന്റെ അവസാനത്തിൽ 8.43 ശതമാനമായിരുന്നു.
ഇനി കാർഡ് സ്വൈപ് ചെയ്യേണ്ട, മെഷീനിൽ തൊട്ടാൽ മാത്രം മതി, എന്താണ് എസ്‌ബിഐ കാർഡ് പേ?
ബ്ലൂംബര്‍ഗ് ഉള്‍പ്പടെയുള്ള 21 അനലിസ്റ്റുകള്‍ ബാങ്കിന്റെ അറ്റാദായം 2292.8 കോടിയിലെത്തുമെന്ന് വിലയിരുത്തിയിരുന്നു. പലിശയില്‍നിന്നും മറ്റുമുള്ള വരുമാനമാണ് ബാങ്കിന്റെ ലാഭത്തില്‍ ഇത്രയും വര്‍ധനവുണ്ടാക്കിയത്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. ജൂണ്‍ പാദത്തിലെ 7.5ശതമാനത്തില്‍നിന്ന് സെപ്റ്റംബര്‍ പാദത്തില്‍ 7.2ശതമാനമായി കുറഞ്ഞു.
ഐസിഐസിഐ ബാങ്കിന്റെ ഓഹരികളും ഇന്ന് 3.5 ശതമാനം ഉയർന്ന് 470.70 രൂപയിലെത്തി. സെപ്റ്റംബർ പാദത്തിലെ വരുമാനം ഒക്ടോബർ 26 ന് പ്രഖ്യാപിക്കാനിരിക്കെയാണ് ബാങ്കിന്റെ ഓഹരി വില ഉയർന്നത്.
റിക്കറിംങ് ഡെപ്പോസിറ്റുകൾക്ക് പലിശനിരക്ക് വെട്ടിക്കുറച്ച് എസ്ബിഐ; പുതുക്കിയ നിരക്കുകൾ ഇപ്രകാരം
malayalam.goodreturns.in