ദില്ലി; കാർഷിക പരിഷ്കരണ നിയമങ്ങൾ തിടുക്കപ്പെട്ട് തയ്യാറാക്കിയതല്ലെന്നും ഓഹരി ഉടമകൾ ഉൾപ്പെടെയുള്ള നിരവധി പേരുമായി നിരന്തര ആശയവിനിമയം നടത്തിയ ശേഷമാണ് അവ തയ്യാറാക്കിയതെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.കർഷകരുമായി കേന്ദ്രം സമവായത്തിന് ശ്രമിക്കുകയാണെന്നും ഉടൻ കാർഷിക പ്രതിഷേധങ്ങളിൽ പരിഹാരം കാണുമെന്നും അവർ പറഞ്ഞു.ഹിന്ദുസ്ഥാൻ ലീഡർഷിപ്പ് ഉച്ചക്കോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഒരു തിരുമാനം കൈക്കൊള്ളുന്നതിന് മുൻപ് നിരവധി ഗൃഹപാഠങ്ങൾ നടത്താറുണ്ട്. വിവിധ തലങ്ങളിലുള്ള ആളുകളുമായി ചർച്ച ചെയ്യാറുണ്ട്. കാർഷിക നിയമങ്ങൾ സംബന്ധിച്ച് ഏറെ നാളായി കേന്ദ്രസർക്കാർ വിവിധ ചർച്ചകൾ നടത്തിവരികയായിരുന്നു. എല്ലാ പാർട്ടിക്കളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പലരുടേയും തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം തന്നെ ഇതായിരുന്നുവെന്നും ധനമന്ത്രി പറഞഢ്ഞു. അതുകൊണ്ട് തന്നെ ഒരിക്കലും തിടുക്കപ്പെട്ടെടുത്ത തിരുമാനം ആയിരുന്നില്ല ഇത്, അവർ പറഞ്ഞു.
കാർഷിക പരിഷ്കരണങ്ങൾ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്ന കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര കൃഷി മന്ത്രി തയ്യാറാണ്. പരിഹാരം കാണുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. 2022 സാമ്പത്തിക വർഷത്തിൽ കൊവിഡ് വാക്സിനായി ബജറ്റിൽ തുക വിലയിരുത്തുമോയെന്നുള്ള ചോദ്യത്തിന് ഇതുവരെ വാക്സിൻ സംബന്ധിച്ച കാര്യത്തിൽ അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ധനമന്ത്രി പ്രതികരിച്ചു.
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് വിപണി കര കയറുകയാണെന്നും ധനമന്ത്രി പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത് ദാസും പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഗ്രാമീണ മേഖലയിൽനിന്നുള്ള ഡിമാൻഡ് ഉയരുന്നതു ശുഭ സൂചനയാണെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുന്നതിനാൽ സമ്പദ് വ്യവസ്ഥ പോസ്റ്റീവ് ആകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചന്ദ്രനിലെ ആദ്യവനിത... ഈ റോക്കറ്റ് എന്ജിന് കൊണ്ടുപോകും; ജെഫ് ബെസോസ് കാണിക്കുന്നു
മാസം 10000 രൂപ പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാനുണ്ടോ? 10 വർഷത്തിനുള്ളിൽ 16 ലക്ഷം രൂപ സമ്പാദിക്കാം
ഇൻഡിഗോ ജീവനക്കാർക്ക് സന്തോഷ വാർത്ത, ജനുവരി 1 മുതൽ എല്ലാവർക്കും ജോലി