ഒരിടവേളയ്ക്ക് ശേഷം വിപണികള്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതിയിലാണ്. തുടര്‍ച്ചയായ രണ്ടാം ആഴ്ചയും സൂചികകള്‍ നഷ്ടം രേഖപ്പെടുത്തി. ആഗോള ഘടകങ്ങള്‍ പ്രതികൂലമാകുന്നതാണ് ആഭ്യന്തര വിപണിയേയും പിന്നോട്ടടിക്കുന്നത്. അടുത്തിടെ വന്ന മികച്ച ജിഡിപി നിരക്കുകളും സമ്പദ്ഘടനയുടെ തിരിച്ചു വരവിനെ സൂചിപ്പിക്കുന്നു. ഇതിനിടെ ശക്തമായ തിരുത്തല്‍ നേരിട്ട ലാര്‍ജ് കാപ് ഐടി ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ആനന്ദ് രാത്തി രംഗത്തെത്തി.
വിപ്രോ
രാജ്യാന്തര തലത്തിലും മുന്‍നിരയില്‍ നില്ക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര ഐടി കമ്പനിയാണ് വിപ്രോ ലിമിറ്റഡ്. 1980-ലാണ് ഐടി രംഗത്തേക്ക് കടന്നുവന്നതെങ്കിലും വിപ്രോയുടെ വേരുകള്‍ 1945-ല്‍ ആരംഭിച്ച വെസ്റ്റേണ്‍ ഇന്ത്യ പാം റീഫൈന്‍ഡ് ഓയില്‍ എന്ന ഭക്ഷ്യയെണ്ണ കമ്പനിയിലാണ് ചെന്നുനില്ക്കുക. ഇന്ന് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണ്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി എഫ്എംസിജി, ലൈറ്റിങ്, കണ്‍സള്‍ട്ടന്‍സി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്കും വിപ്രോ കടന്നിട്ടുണ്ട്. നിലവില്‍ 3.08 ലക്ഷം കോടി രൂപയാണ് വിപ്രോയുടെ വിപണി മൂലധനം.
സാമ്പത്തികം
2021- 22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 15,278 കോടി രൂപയാണ് വിപ്രോയുടെ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21.3 ശതമാനം വര്‍ധനയാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 2,465 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 6 ശതമാനത്തോളം ഇടിവുണ്ട്. പ്രതിയോഹരി വരുമാനവും 4.58-ല്‍ നിന്നും 4.51-ലേക്ക് ഇടിഞ്ഞു. എങ്കിലും കഴിഞ്ഞ 3 വര്‍ഷമായി വിപ്രോയുടെ വരുമാനത്തില്‍ 4.1 ശതമാനവും അറ്റാദായത്തില്‍ 10.5 ശതമാനവും പ്രവര്‍ത്തന ലാഭം 12.5 ശതമാനവും വീതം വാര്‍ഷികാടിസ്ഥാനത്തില്‍ സംയോജിത വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.
ഓഹരി വിശദാംശം
ഡിസംബര്‍ പാദത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വിപ്രോയിലെ (BSE: 507685, NSE : WIPRO) ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം നേരിയ തോതില്‍ വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം കുറച്ചു. കമ്പനിയുടെ 73 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണെന്നതും ശ്രദ്ധേയം. വിദേശ നിക്ഷേപകര്‍ക്ക് 9.34 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.77 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും ഡിവിഡന്റ് യീല്‍ഡ് 0.18 ശതമാനം മാത്രമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 99.87 ആണ്.
ലക്ഷ്യവില 629
കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി സൂചിക 4.62 ശതമാനം ഇറങ്ങിയപ്പോള്‍ വിപ്രോ ഓഹരികളില്‍ 11.19 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം, വെള്ളിയാഴ്ച 562.45 രൂപ നിലവാരത്തിലാണ് വിപ്രോയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 629 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത ഒരു മാസത്തിനകം 12 ശതമാനം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഒരു വര്‍ഷ കാലയാളവിലെ വിപ്രോയുടെ ഉയര്‍ന്ന വില 739.85 രൂപയും കുറഞ്ഞ ഓഹരി വില 397.75 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്ത്ിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications