അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവറിന്‍റെ ഓഹരി വില കഴിഞ്ഞ ഒരാഴ്ചയായി മുന്നോട്ട് കുതിക്കുകയാണ്. ഏകദേശം 22 ശതമാനത്തോളം മുന്നേറ്റമാണ് ഒരാഴ്ചയ്ക്കിടെ ഓഹരി നേടിയത്. എൻഎസ്ഇയിൽ 28.68 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. വരും ദിവസങ്ങളിലും റിലയൻസ് പവർ മുന്നേറ്റം തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. അതിന്‍റെ കാരണമെന്താണെന്ന് നമുക്ക് വിശദമായി നോക്കാം.
കടബാധ്യതയില്ലാത്ത കമ്പനി
ഓഹരി വിദഗ്ധരുടെ അഭിപ്രായത്തിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയിരിക്കുന്നു. കൂടാതെ റിലയൻസ് പവർ ഓഹരികളിലേക്ക് കാളകളുടെ ശ്രദ്ധ ആകർഷിച്ച് പ്രവർത്തന ശേഷി വർദ്ധിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞു. റിലയൻസ് പവർ ഷെയർ 28 രൂപയിൽ പുതിയ ബ്രേക്ക്ഔട്ട് നൽകി. അത് ഉടൻ തന്നെ ഒരു ഷെയറിന് 36 രൂപയിൽ എത്തിയേക്കുമെന്നുമാണ് വിലയിരുത്തൽ.

എന്തുകൊണ്ടാണ് റിലയൻസ് പവർ ഓഹരി വില കുതിച്ചുയരുന്നത്?
റിലയൻസ് പവർ ഒറ്റയ്ക്ക് കടത്തിൽ നിന്ന് മുക്തമാകുന്നതും കടം കൊടുക്കുന്നവർക്ക് എല്ലാ കുടിശ്ശികകളും തീർക്കുന്നതുമാണ് കാരണം. കമ്പനിക്ക് ഒരു ഏകദേശം 800 കോടി രൂപയുടെ കടബാധ്യത ബാങ്കുകൾക്ക് തിരിച്ചടച്ചിട്ടുണ്ടെന്നും സ്റ്റോക്സ്ബോക്സിലെ റിസർച്ച് അനലിസ്റ്റ് പാർത്ഥ് ഷാ പറഞ്ഞു. ഇതാണ് ഓഹരിയുടെ മുന്നേറ്റത്തിന് കാരണം. അതോടൊപ്പം പുതുതായി രൂപീകരിച്ച മോദി 3.0 മന്ത്രിസഭയുടെ അജണ്ടയുടെ പ്രധാന ഭാഗമായ ഊർജ നയത്തിൽ നിന്ന് കമ്പനിക്ക് നേട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 28.68 രൂപയാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 17.54 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 20 ശതമാനമാണ് 2024-ൽ ഇതുവരെ നേടിയ വളർച്ച. ഒരു വർഷത്തിനിടെ 80.95 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

ടാർഗെറ്റ് വില
റിലയൻസ് പവർ ഓഹരി വരും ദിവസങ്ങളിലും കൂടുതൽ മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ചോയ്സ് ബ്രോക്കിംഗിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറയുന്നത്. ഓഹരികൾ 28 രൂപയിൽ ഒരു ബ്രേക്ക്ഔട്ട് കാണിച്ചു. സ്റ്റോക്ക് പോസിറ്റീവ് ചാർട്ട് പാറ്റേൺ പ്രദർശിപ്പിക്കുന്നു, ഇത് കൂടുതൽ നേട്ടത്തിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ഉടനടി ഓഹരി വില 32 രൂപയിൽ എത്തിയേക്കാം. ഓഹരി 32-ന് മുകളിൽ ക്ലോസിംഗ് വില നിലനിർത്തുകയാണെങ്കിൽ, അടുത്ത കാലയളവിൽ അത് 36 രൂപയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടു തന്നെ 32-36 രൂപ ടാർഗെറ്റ് വിലയോടെ റിലയൻസ് പവർ ഓഹരി വാങ്ങാം. 24 രൂപയാണ് സ്റ്റോപ്പ് ലോസ്. നിലവിലുള്ള റിലയൻസ് പവർ ഓഹരി ഉടമകൾക്കും ഓഹരി കൈവശം വയ്ക്കാം.
4016 കോടിയുടെ ഇക്വിറ്റി ബേസ്
അനിൽ അംബാനിയുടെ റിലയൻസ് പവറിന് നിലവിൽ 38 ലക്ഷത്തിലധികം റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ 4016 കോടി രൂപയുടെ ഇക്വിറ്റി ബേസ് ഉണ്ട്. 3,960 മെഗാവാട്ട് സാസൻ യുഎംപിപിയും, ഉത്തർപ്രദേശിലെ 1,200 മെഗാവാട്ട് റോസ തെർമൽ പവർ പ്ലാന്റും ഉൾപ്പെടെ 5,900 മെഗാവാട്ടിന്റെ പ്രവർത്തന ശേഷി കമ്പനിക്കുണ്ട്. ഇന്ത്യൻ ഊർജ വിപണിയിലെ മികച്ച കളിക്കാരിൽ ഒന്നു തന്നെയാണ് കമ്പനി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications