നിക്ഷേപകർക്ക് ഇരട്ടി ലാഭം നൽകി ഈ കമ്പനി, ഇടക്കാല ലാഭവിഹിതത്തിന് പിന്നാലെ ഓഹരിയിലും മുന്നേറ്റം

മൂന്ന് ദിവസം മാത്രമാണ് ഈ ആഴ്ച ഓഹരി വ്യാപാരം നടക്കുകയുള്ളു. ഇന്നലെ ഹോളിയുടെ അവധിയായിരുന്നു. വെള്ളിയാഴ്ചയും അവധിയാണ്. ഇന്ന് നേരിയ ഇടിവോടെയാണ് വിപണി ആരംഭിച്ചത്. സെൻസെക്‌സ് 200.39 പോയിൻ്റ് താഴ്ന്ന് 72,631.55ലും നിഫ്റ്റി 49.90 പോയിൻ്റ് 22,046.90ലുമാണ് വ്യാപാരം ആരംഭിച്ചത്. അവധി കാരണം ആഴ്‌ചയിലെ കുറഞ്ഞ വ്യാപാര ദിവസവും പ്രതിമാസ എഫ് ആൻഡ് ഓ കാലഹരണപ്പെടുന്നതും നിക്ഷേപകരെ ജാഗ്രതയിലേക്ക് നയിച്ചു. വിദേശ നിക്ഷേപകരുടെ വില്പനയും, യു എസ് വിപണികളിലെ ഇടിവും ആഭ്യന്തര സൂചകകളുടെ ഇടിവിനു കാരണമായി.

സെക്ടറൽ സൂചികയിൽ നിഫ്റ്റി പിഎസ്ഇ, എനർജി, മെറ്റൽ, റിയൽറ്റി സൂചികകൾ നേട്ടത്തിലാണ്. മിഡ് ക്യാപ് ഓഹരികളും ഉയർന്ന നിലയിൽ വ്യാപാരം തുടരുന്നു.

ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാനപ്പെട്ട ഓഹരികളിൽ ഒന്ന് അശോക് ലെയ്‌ലാൻഡാണ്. അതിന് ഒരു കാരണവുമുണ്ട്. വിശദമായി നമുക്ക് പരിശോധിക്കാം.

ഇടക്കാല ലാഭവിഹിതം

2024 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഷെയറൊന്നിന് 4.95 രൂപ ഇടക്കാല ലാഭവിഹിതം അശോക് ലെയ്‌ലാൻഡ് പ്രഖ്യാപിച്ചിരുന്നു. 1 രൂപ വീതമുള്ള ഇക്വിറ്റി ഷെയറിന് ഇടക്കാല ലാഭവിഹിതം നൽകുമെന്നാണ് കമ്പനി അറിയിച്ചത്. ഇടക്കാല ലാഭവിഹിതം ലഭിക്കാൻ യോഗ്യരായ അംഗങ്ങളെ നിർണ്ണയിക്കുന്നതിനുള്ള റെക്കോർഡ് തീയതി 2024 ഏപ്രിൽ 3 ബുധനാഴ്ചയാണ്. പ്രസ്തുത ഇടക്കാല ലാഭവിഹിതം 2024 ഏപ്രിൽ 23-നോ അതിനുമുമ്പോ നൽകുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.

4.95 രൂപ ഇടക്കാല ലാഭവിഹിതം, ഓഹരിയിൽ മുന്നേറി ഈ കമ്പനി

2023-ൽ ഒരു ഓഹരിക്ക് 2.60 രൂപയും 2022-ൽ ഒരു രൂപ ലാഭവിഹിതവും കമ്പനി നിക്ഷേപകർക്ക് നൽകിയിരുന്നു.

ഓഹരിയിൽ നേട്ടം

ഇടക്കാല ലാഭവിഹിതം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അശോക് ലെയ്‌ലാൻഡ് ഓഹരി മുന്നേറി. 2.04 ശതമാനം ഉയർന്ന് 169.95 രൂപയിലേക്കാണ് ആദ്യ സെഷനിൽ തന്നെ കമ്പനിയുടെ ഓഹരി ഉയർന്നത്.

ഓഹരി വിപണിയിലെ പ്രകടനം

കഴിഞ്ഞ 5 ദിവസത്തിനിടെ 3.86 ശതമാനത്തിന്‍റെ നേട്ടമാണ് അശോക് ലെയ്‌ലാൻഡ് ഓഹരി നേടിയത്. അതേ സമയം കഴിഞ്ഞ 1 മാസത്തിനിടെ 3.30 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ഒരു വർഷത്തിനിടെ 25 ശതമാനത്തിന്‍റെ വളർച്ചയാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. അശോക് ലെയ്‌ലാൻഡ് ഓഹരി വില ഈ വർഷം ഇതുവരെ 8 ശതമാനത്തിലധികം ഇടിഞ്ഞു.

191.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 133.10 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില.

4.95 രൂപ ഇടക്കാല ലാഭവിഹിതം, ഓഹരിയിൽ മുന്നേറി ഈ കമ്പനി

അറ്റാദായത്തിൽ 60.5 ശതമാനം വളർച്ച

2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ അശോക് ലെയ്‌ലാൻഡ് 580 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 361.34 കോടി രൂപയിൽ നിന്ന് 60.5% വളർച്ച.

അശോക് ലെയ്‌ലാന്‍ഡ്

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ഓട്ടോമോട്ടീവ് നിർമ്മാതാവാണ് അശോക് ലെയ്‌ലാൻഡ്. കമ്പനി ഇപ്പോൾ ഹിന്ദുജ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലാണ്. 1948-ൽ അശോക് മോട്ടോഴ്‌സ് എന്ന പേരിൽ സ്ഥാപിതമായ പിന്നീട് ബ്രിട്ടീഷ് ലെയ്‌ലാൻഡുമായി സഹകരിച്ച് 1955-ൽ അശോക് ലെയ്‌ലാൻഡായി മാറി.

ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളുടെ രണ്ടാമത്തെ വലിയ നിർമ്മാതാവാണ് കമ്പനി. അതോടൊപ്പം ലോകത്തിലെ മൂന്നാമത്തെ വലിയ ബസ് നിർമ്മാതാക്കളും അശോക് ലെയ്‌ലാൻഡാണ്. 41,783 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X