യെസ് ബാങ്കില്‍ 300 കോടി രൂപ നിക്ഷേപിക്കും: ബന്ദന്‍ ബാങ്ക്‌

യെസ് ബാങ്കിന്റെ പുനര്‍നിര്‍മാണ പദ്ധതി പ്രകാരം, ബാങ്കില്‍ 300 കോടി രൂപ നിക്ഷേപിക്കുമെന്ന് സ്വകാര്യ മേഖലാ വായ്പാദാതാവായ ബന്ദന്‍ ബാങ്ക് അറിയിച്ചു. 10,650 കോടി രൂപയാണ് യെസ് ബാങ്കിന്റെ ആകെ നിക്ഷേപ നിര്‍ദേശം. രണ്ടു രൂപ വിലയുള്ള 30 കോടി ഇക്വിറ്റി ഷെയറുകള്‍, ഷെയര്‍ ഒന്നിന് 8 രൂപ പ്രീമിയത്തില്‍ സ്വന്തമാക്കുമെന്ന് ബന്ദന്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.

യെസ് ബാങ്കിന്റെ പുതിയ ഇഷ്യു, പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ അഞ്ച് ശതമാനത്തില്‍ താഴെയാണ്. പുനര്‍നിര്‍മാണ പദ്ധതി പ്രകാരം, ആകെ നിക്ഷേപത്തിന്റെ 75 ശതമാനത്തിന് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഉണ്ടായിരിക്കുമെന്ന്, ഒരു റെഗുലേറ്ററി ഫയലിംഗില്‍ ബന്ദന്‍ ബാങ്ക് അറിയിച്ചു.

യെസ് ബാങ്കില്‍ 300 കോടി രൂപ നിക്ഷേപിക്കും: ബന്ദന്‍ ബാങ്ക്‌

പദ്ധതി നിര്‍ദേശ പ്രകാരം, യെസ് ബാങ്കില്‍ എസ്ബിഐ 7,250 കോടി രൂപ നിക്ഷേപിക്കും. ഹൗസിംഗ് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്ഡിഎഫ്‌സി) ഐസിഐസിഐ ബാങ്കും 1,000 കോടി രൂപ വീതമാവും നിക്ഷേപിക്കുക. ആക്‌സിസ് ബാങ്ക് 600 കോടി രൂപയും കോട്ടക്ക് മഹീന്ദ്ര ബാങ്ക് 500 കോടി രൂപയും യെസ് ബാങ്കില്‍ നിക്ഷേപം നടത്തും.

പദ്ധതി നിര്‍ദേശ പ്രകാരം, എസ്ബിഐയ്ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് 26 ശതമാനം ഷെയറുകള്‍ക്ക് ലഭിക്കും. മൂലധന ആവശ്യങ്ങള്‍ അടിയന്തരമായും തുടര്‍ന്നും ഉയര്‍ത്തുന്നതിനായി ബാങ്കിന്റെ അംഗീകൃത മൂലധനം 1,100 കോടിയില്‍ നിന്നും 6,200 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിനെ കരകയറ്റുന്നതിനായി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ബന്ദന്‍ ബാങ്ക് എന്നിവര്‍ എസ്ബിഐ നയിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ ചേരുകയും നിക്ഷേപം നടത്തുകയും ചെയ്യും.

എല്‍ഐസിയും യെസ് ബാങ്കില്‍ മൂലധന നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന് ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, നിക്ഷേപകര്‍ക്ക് യെസ് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50,000 രൂപയായും പരിമിതപ്പെടുത്തിയിരുന്നു. പ്രതിസന്ധിയിലായ യെസ് ബാങ്കിനായുള്ള റിസര്‍വ് ബാങ്കിന്റെ കരട് പുനര്‍നിര്‍മാണ പദ്ധതിയ്ക്ക് വെള്ളിയാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. യെസ് ബാങ്കിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം മാര്‍ച്ച് 18, വൈകിട്ട് ആറു മണിയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X