നിലവിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം ബാങ്കുകളും അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണെന്ന് തുറന്നടിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാങ്കിംഗ് എക്സിക്യൂട്ടിവുകള്‍ എടുത്ത മോശം തീരുമാനങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ചക്രവ്യൂഹത്തില്‍ അകപ്പെട്ടതായി ബുധനാഴ്ച നടന്ന ഒരു എഫ്ഐസിസിഐ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച സുബ്രഹ്മണ്യന് വ്യക്തമാക്കി.
'നിലവിലെ മാന്ദ്യത്തിന്റെ വലിയ ഭാഗങ്ങളും സംഭവിച്ചത് ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ മൂലമാണ്. നിഷ്ക്രിയ ആസ്തികള്‍, റിസ്ക് ഒഴിവാക്കലുകള്‍, കോര്‍പ്പറേറ്റ് വായ്പകളുടെ ഇടിവ് എന്നിവ നിക്ഷേപത്തെ സ്വാധീനിച്ചു, ഇത് വളര്ച്ച് മന്ദഗതിയിലാക്കുകയും ഉപഭോഗം കുറയ്ക്കുകയും ചെയ്തു. കൂടാതെ, ഈ പ്രശ്നങ്ങള്‍ വീണ്ടും നിക്ഷേപം കുറയ്ക്കാന്‍ കാരണമായി,' അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതൊരു ആഗോള സമ്പദ്വ്യവസ്ഥയുടെയും തോതില്‍ ഇന്ത്യന്‍ ബാങ്കുകളെ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ പറയുന്നു.

ഇന്ന് ലോകത്തെ മികച്ച 100 ബാങ്കുകളില്‍ ഒരു ഇന്ത്യന്‍ ബാങ്ക് മാത്രമാണുള്ളത്. ഈ പട്ടികയില്‍ ചൈനയ്ക്ക് 18 ഉം യുഎസിന് 12 ഉം ബാങ്കുകളുണ്ട്. വലുപ്പത്തില്‍ ഇന്ത്യയെക്കാളും ചെറിയ രാജ്യങ്ങളായ സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്, സിംഹപ്പൂര് തുടങ്ങിയവയെല്ലാം മികച്ച സ്ഥാനങ്ങളിലാണ്. ബാങ്കിംഗ് മേഖലയില്‍ വലിയ ബാങ്കുകളുള്ളപ്പോള് മാത്രമേ മതിയായ സമ്പദ്വ്യവസ്ഥ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളൂ. ഇന്ത്യ വളരെയധികം പുറകില്‍ നില്ക്കുന്ന ഒരു മേഖലയാണിതെന്നും ധാരാളം ജോലികള്‍ ആവശ്യമാണെന്നും സുബ്രഹ്മണ്യന് കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ഏറ്റവും വലിയ ബാങ്കായി മാറുന്നതിന് ഇന്ത്യന്‍ ബാങ്കുകളെ തടസ്സപ്പെടുത്തുന്നതെന്താണ്? നിലവാരത്തിലെ പ്രശ്നങ്ങള്‍ മൂലമാണ് ബാങ്കിംഗ് മേഖല തകര്‍ന്നിരിക്കുന്നത്. ഞങ്ങള്‍ സ്കെയില്‍ നേടാന്‍ ശ്രമിക്കുമ്പോള്‍, ശരിയായ രീതിയില്‍ വായ്പ നല്‍കുന്നത് ഞങ്ങള്‍ അവസാനിപ്പിക്കുന്നില്ല. കാരണം, മികച്ച നിലവാരമുള്ള പ്രൊജക്റ്റുകള്‍ക്ക് മൂലധനം അനുവദിക്കുന്നതില്‍ ബാങ്കിംഗ് മേഖലയ്ക്ക് പ്രശ്നമുണ്ട്.
ഇവ രണ്ടും ഒരുപോലെ പ്രധാനമാണുതാനും,' അദ്ദേഹം പറഞ്ഞു. മേല്‍പ്പറഞ്ഞ പ്രശ്നം പരിഹരിക്കാനുള്ള ഒരു മാര്‍ഗവും സുബ്രഹ്മണ്യന് നിര്‍ദേശിച്ചിട്ടുണ്ട് — സാങ്കേതികവിദ്യ സ്വീകരിച്ച് കടം വാങ്ങുന്നവരെ സ്ക്രീന്‍ ചെയ്യുന്നതിന് വലിയ ഡാറ്റ ഉപയോഗിക്കുക. 'ഞങ്ങള്‍ റീട്ടെയില്‍ അഥവാ ചില്ലറ വായ്പയ്ക്കായി ഡാറ്റയും അനലിറ്റിക്സും ഉപയോഗിക്കുന്നു. എന്നാല്‍, കോര്‍പ്പറേറ്റ് വായ്പയ്ക്കിത് ഉപയോഗിക്കുന്നത് പര്യാപ്തമല്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More From GoodReturns

ജനുവരിയില്‍ നടന്ന സിഎ ഇന്റര്‍, ഫൗണ്ടേഷന് പരീക്ഷാഫലം പുറത്ത്, പരിശോധിക്കേണ്ട വിധം, ലിങ്ക് ഇതാ

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി



Click it and Unblock the Notifications