ആഭ്യന്തര സൂചികകൾ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് പുത്തൻ റെക്കോർഡിൽ. സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് കടന്നു. നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലും താണ്ടി. ബാങ്കിങ് ഓഹരികളിലെ ഉയർന്നു വന്ന വാങ്ങലുകൾ സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു. ആഗോള വിപണികളിലെ മികച്ച വ്യാപാരവും ആഭ്യന്തര വിപണിക്ക് കരുത്തേകി.
രണ്ട് പൊതുമേഖലാ ഓഹരികൾക്ക് ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റൈൻ ബൈ കോൾ നൽകിയിട്ടുണ്ട്. രണ്ട് ഓഹരികളുടേയും വിശദാംശങ്ങൾ നമുക്ക് നോക്കാം.
1. റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ
ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് അഥവാ ആര്‍ഇസി. ഉത്പാദനം മുതല്‍ വിതരണം വരെയുള്ള മേഖലയിലെ മൂല്യ ശൃംഖലയിലെ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിലാണ് ഇവർ മുഖ്യമായും ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള പവർ പ്രൊജക്‌ടുകകൾക്ക് ധനസഹായം നൽകുകയും പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കമ്പനിയുടെ പ്രധാന പ്രവർത്തനം.
ടാർഗെറ്റ് വില
എൻഎസ്ഇയിൽ 556.45 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 31.38 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 234.71 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. 653 രൂപയാണ് ഓഹരിയുടെ ടാർഗെറ്റ് വിലയായി ബ്രോക്കറേജ് സ്ഥാപനം ശുപാർശ ചെയ്യുന്നത്. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 18 ശതമാനത്തോളം ഓഹരി വില ഉയരാൻ സാധ്യതയുണ്ടെന്ന് സാരം.

2. പവർ ഫിനാൻസ് കോർപ്പറേഷൻ
ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനിയായി ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ബിഎഫ്സി ആണ് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണിത്.
ടാർഗെറ്റ് വില
524.30 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 33.38 ശതമാനം വളർച്ചയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി നേടിയത്. ഒരു വർഷം കൊണ്ട് 198.24 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ബേൺസ്റ്റൈൻ 620 രൂപയാണ് ഓഹരിയുടെ ടാർഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചത്തെ ക്ലോസിംഗ് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 23 ശതമാത്തിന്‍റെ വളർച്ച.

ബ്രോക്കറേജ് വിലയിരുത്തൽ
നോൺ പെർഫോമിംഗ് അസറ്റുകളുടെ (എൻപിഎ) റിസ്ക് ഇത്തവണ ഗണ്യമായി കുറവാണ്. രണ്ട് ഓഹരികളുടേയും റിട്ടേൺ ഓൺ ഇക്വിറ്റി 20 ശതമാനത്തിൽ കൂടുതലും അവരുടെ വ്യവസായ സമപ്രായക്കാരെ അപേക്ഷിച്ച് 15 ശതമാനം വളർച്ചാ നിരക്കും ശ്രദ്ധേയമാണ്. സമീപകാല വിപണി റാലികൾ ഉണ്ടായിരുന്നിട്ടും, ഈ ഓഹരികൾ വൈദ്യുതി മേഖലയിൽ താരതമ്യേന കുറഞ്ഞ മൂല്യത്തിലാണ് വ്യാപാരം നടത്തുന്നതെന്ന് ബേൺസ്റ്റൈൻ പറഞ്ഞു
വിദഗ്ധരുടെ അഭിപ്രായത്തിൽ, വൈദ്യുതി ഉൽപ്പാദനം, വിതരണം, പുനരുൽപ്പാദിപ്പിക്കാവുന്ന വൈദ്യുതി ഉൽപ്പാദനം എന്നിവയ്ക്കായി സർക്കാർ കൂടുതൽ പണം വരാനിരിക്കുള്ള ബജറ്റിൽ ഉൾപ്പെടുത്തിയേക്കും. അത് രണ്ട് കമ്പനികളുടേയും വളർച്ചയ്ക്ക് ഗുണമാകും. ഗ്രീൻ എനർജി ബൂമിൽ നിന്ന് പിഎഫ്‌സിക്കും ആർഇസിക്കും കാര്യമായ വളർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്, അടുത്തിടെ സ്റ്റോക്ക് വില വർദ്ധിപ്പിച്ചിട്ടും, അവയുടെ മൂല്യനിർണ്ണയം ന്യായമായി തുടരുന്നു, ഇത് സാധ്യതയുള്ള നേട്ടങ്ങൾക്ക് അവസരമൊരുക്കുന്നു, വിശകലന വിദഗ്ധർ പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications