പൊതുമേഖല സ്ഥാപനമായ എൻഎൽസി ഇന്ത്യയുടെ ഓഹരി ചൊവ്വാഴ്ച ആദ്യ സെഷനിൽ തന്നെ രണ്ട് ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കി. ബ്രോക്കറേജ് സ്ഥാപനമായ എലാറ സെക്യൂരിറ്റീസ് ബുള്ളിഷ് കാഴ്ചയോടെ ഓഹരിയിൽ കവറേജ് ആരംഭിച്ചതിന് പിന്നാലെയാണ് എൻഎൽസി ഇന്ത്യയുടെ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ 115 ശതമാനത്തിലധികം റിട്ടേൺ നൽകിയ മൾട്ടിബാഗർ പൊതുമേഖലാ ഓഹരിയാണ് എൻഎൽസി ഇന്ത്യ. ഓഹരി വരും ദിവസങ്ങളിലും മുന്നോട്ട് കുതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് പറയുന്നത്. നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
എൻഎൽസി ഇന്ത്യ
കൽക്കരി മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് എൻഎൽസി ഇന്ത്യ. 6 ജിഗാവാട്ട് ഏകീകൃത ഉൽപാദന ശേഷിയുള്ള ഇന്ത്യയിലെ ലിഗ്നൈറ്റ് ഖനനത്തിനുള്ള നോഡൽ ഏജൻസിയാണ് കമ്പനി. 2030 സാമ്പത്തിക വർഷത്തോടെ മൊത്തം ശേഷി 20 ജിഗാവാട്ടായി ഉയർത്താൻ പദ്ധതിയുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 279.25 രൂപ എന്നതാണ് നിലവിൽ (1.15 PM, 27-08-24) എൻഎൽസി ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.06 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 19.03 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 11.63 ശതമാനം നേട്ടമുണ്ടാക്കാനും പൊതുമേഖലാ ഓഹരിക്ക് സാധിച്ചു.
311.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 116.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
24-27 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനം 15 ശതമാനം വരുമാന വളർച്ചയും 20 ശതമാനം എബിറ്റ വളർച്ചയും 20 ശതമാനം ലാഭ വളർച്ചയും കൈവരിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എലാറ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്. ലിഗ്നൈറ്റ് അധിഷ്ഠിത പ്ലാൻ്റുകളിൽ നിന്ന് മൾട്ടി-സ്റ്റേറ്റ്, മൾട്ടി ഫ്യൂവൽ അധിഷ്ഠിത പദ്ധതികളിലേക്ക് നടന്നുകൊണ്ടിരിക്കുന്ന പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം ഈ വളർച്ചയെ സഹായിക്കുന്നു.
അതേസമയം ഭൂമി ഏറ്റെടുക്കലിലെ വെല്ലുവിളികളും വിതരണ കമ്പനികളുടെ കാലതാമസമുള്ള പേയ്‌മെൻ്റുകളും ഡിഫോൾട്ടുകളും കമ്പനിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
എൻഎൽസി ഇന്ത്യയ്ക്ക് ലിഗ്നൈറ്റ്, കൽക്കരി ഖനികൾ സ്വന്തമായുണ്ട്. അത് കമ്പനിയുടെ പവർ പ്ലാൻ്റുകൾക്ക് ഇന്ധനം നൽകുകയും ഇന്ധന വിലയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എൻഎൽസി ഇന്ത്യയുടെ എല്ലാ ശേഷികളും ദീർഘകാല പിപിഎകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓഫ്‌ടേക്ക്, ദീർഘകാല വരുമാനം, പണമൊഴുക്ക് എന്നിവ ഉറപ്പാക്കുന്നു എന്നും ബ്രോക്കറേജ് സ്ഥാപനം കൂട്ടിച്ചേർത്തു.

ടാർഗെറ്റ് വില
373 രൂപ ടാർഗെറ്റ് വിലയോടെ എൻഎൽസി ഇന്ത്യ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 36 ശതമാനം വളർച്ച.
എൻഎൽസി ഇന്ത്യ ഓഹരി അടുത്തിടെ ദിവസേനയുള്ള ചാർട്ടിൽ ഗണ്യമായ അളവിലുള്ള ഒരു റൗണ്ടിംഗ് ബോട്ടം പാറ്റേൺ രൂപീകരിച്ചു. ഇത് ഒരു ബുള്ളിഷ് പ്രവണതയെ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഓഹരിക്ക് 285 രൂപയ്ക്ക് മുകളിൽ ക്ലോസ് ചെയ്യാൻ കഴിഞ്ഞാൽ അത് 325,350 രൂപ വരെ പോകാനുള്ള സാധ്യതയുണ്ടെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റ് മന്ദർ ഭോജനെ പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications