പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് പോവുകയാണ് ഇന്ത്യൻ ഓഹരി സൂചികകൾ. എന്നാൽ ആ മുന്നേറ്റം എത്ര നാൾ ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ല. കാരണം ആഭ്യന്തര നിക്ഷേപകർ വരാനിരിക്കുന്ന യൂണിയൻ ബജറ്റിൽ നിന്നുള്ള സൂചനകൾക്കായി കാത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ വിപണി അതുവരെ ഏകീകരണത്തിന്‍റെ പാതയിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് ഓഹരി വാങ്ങുമ്പോൾ ബ്രോക്കറേജ് നിർദ്ദേശങ്ങൾ കൂടി പരിഗണിക്കുന്നത് നല്ലതാണ്.
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ലിമിറ്റഡ് ഓഹരിയിൽ ബുള്ളിഷാണ്. അത് മാത്രമല്ല കമ്പനി അതിൻ്റെ ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി 7 രൂപയും പ്രഖ്യാപിച്ചിരുന്നു. ജൂലൈയിലാണ് ഇതിൻ്റെ റെക്കോർഡ് തീയതി. അതുകൊണ്ടു തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 0.50 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 169.80 രൂപ എന്നതാണ് നിലവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 4.94 ശതമാനവും ആറ് മാസത്തിനിടെ 37.16 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ ഓഹരി നേടിയ മുന്നേറ്റം 30.31 ശതമാനമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 82.78 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. 196.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 85.50 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില
പൊതുമേഖലാ ഓഹരിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിലവിൽ അതിൻ്റെ 5-ദിവസം, 10-ദിവസം, 20-ദിവസം, 50-ദിവസം, 100-ദിവസം, 200-ദിവസത്തെ എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജുകൾ തുടങ്ങിയ പ്രധാന ഹ്രസ്വകാല, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിലാണ് ട്രേഡ് ചെയ്യുന്നത്. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പറയുന്നത് 195 രൂപ ടാർഗെറ്റ് വിലയോടെ ഐഒസിയിൽ ഓഹരി വാങ്ങാമെന്നാണ്. അതായത് നിലവിലെ ഓഹരി വിലയിൽ നിന്നും15 ശതമാനത്തോളം വളർച്ച.
വരുമാനത്തിൽ നേരിയ ഇടിവ്
2024 മാർച്ച് പാദത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ വരുമാനത്തിൽ നേരിയ ഇടിവുണ്ടായിരുന്നു. 2,00,103.28 കോടി രൂപയായിരുന്നു മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം. എന്നാൽ ഇത് മുൻപാദത്തിലെ 2,01,173.88 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 0.53 ശതമാനം ഇടിവ്. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 2,05,087.53 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2.43 ശതമാനം.

ലാഭവിഹിതം
ഓഹരി ഉടമകൾക്ക് 10 രൂപ മുഖവിലയുള്ള ഓരോ സ്റ്റോക്കിനും 70 ശതമാനം ലാഭവിഹിതം നൽകുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 70 ശതമാനം ലാഭവിഹിതം 7 രൂപയായി വിവർത്തനം ചെയ്യുന്നു. ഐഒസിയുടെ ഡയറക്ടർ ബോർഡ് മെയ് 30 ന് നടന്ന യോഗത്തിൽ ഡിവിഡൻ്റ് പേയ്‌മെൻ്റ് ലഭിക്കാൻ അർഹതയുള്ള ഷെയർഹോൾഡർമാരുടെ യോഗ്യത നിർണ്ണയിക്കാൻ റെക്കോർഡ് തീയതി 2024 ജൂലൈ 12 ആയി നിശ്ചയിച്ചു.
എജിഎമ്മിൽ പ്രഖ്യാപിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ യോഗ്യരായ ഓഹരി ഉടമകൾക്ക് 7 രൂപ ലാഭവിഹിതം നൽകും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications