കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് വലിയ നേട്ടം നൽകിയ പൊതുമേഖലാ ഓഹരികളിലൊന്നാണ് എസ്ജെവിഎൻ. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഏകദേശം 11 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഇനിയും എസ്ജെവിഎൻ ഓഹരി വാങ്ങിയില്ലെങ്കിൽ ഇപ്പോൾ തന്നെ വാങ്ങാനാണ് ബ്രോക്കറേജ് സ്ഥാപനങ്ങളും മാർക്കറ്റ് വിദഗ്ധരും ശുപാർശ ചെയ്യുന്നത്. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
എസ്ജെവിഎന്‍ ലിമിറ്റഡ്
കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. 1988-ലാണ് തുടക്കം. മിനിരത്ന പദവി നേടിയിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
താപവൈദ്യുതി, ജലവൈദ്യുതി, കാറ്റാടി ശക്തി, സൗരോർജ്ജം, പവർ ട്രാൻസ്മിഷൻ ബിസിനസ്സുകളിലും കമ്പനി പങ്കാളികളാണ്. അതോടൊപ്പം ഹൈവേ ടണലുകൾ, റെയിൽവേ തുരങ്കങ്ങൾ മുതലായവയിൽ കൺസൾട്ടൻസി സേവനങ്ങളും എസ്ജെവിഎന്‍ നൽകുന്നുണ്ട്.
മുന്നേറ്റത്തിൽ ഇരട്ട സെഞ്ച്വറി
എൻഎസ്ഇയിൽ 140.07 രൂപ എന്നതാണ് എസ്ജെവിഎന്‍ ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.62 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 50.78 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ പൊതുമേഖലാ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 218.34 ശതമാനം വളർച്ചയാണ് പൊതുമേഖലാ ഓഹരി നേടിയത്.
161.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.41.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ഓഹരി കുറച്ചുകാലമായി ഏകീകരണത്തിലാണ്. നിലവിൽ പ്രതിദിന ചാർട്ടിൽ പോസിറ്റീവ് ബുള്ളിഷ് മെഴുകുതിരി രൂപീകരണമുണ്ടെന്നും ബ്രോക്കറേജ് പ്രഭുദാസ് ലില്ലാധർ പറഞ്ഞു. 132 സോണിലെ സുപ്രധാനമായ 50 ഇഎംഎ ലെവലിലേക്ക് ഓഹരി നീങ്ങിയിട്ടുണ്ട്. ചാർട്ട് രൂപീകരണം സാങ്കേതികമായി മികച്ചതായി കാണപ്പെടുന്നതിനാൽ, വരും ദിവസങ്ങളിൽ 148, 167 ലെവലുകളുടെ അപ്‌സൈഡ് ടാർഗെറ്റുകൾക്കായി ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശിച്ചു. 128 രൂപയാണ് സ്റ്റോപ്പ് ലോസ്.
ഷെയർ ഹോൾഡിംഗ്
കമ്പനിയുടെ 55 ശതമാനം ഓഹരി കേന്ദ്രസർക്കാറിന്‍റെ കയ്യിലും 26.85 ശതമാനം ഓഹരി ഹിമാചൽ പ്രദേശ് സർക്കാറിന്‍റെ കയ്യിലാണ്. ബാക്കി 18.15% പൊതുജനങ്ങളുടേതുമാണ്. 3,929.80 കോടി രൂപയാണ് മൂലധനം.

ലാഭവിഹിതം
എസ്ജെവിഎൻ ഒരു ഇക്വിറ്റി ഷെയറിന് 65 പൈസയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു, മുമ്പ് പ്രഖ്യാപിച്ച ഒരു ഷെയറിന് 1.15 രൂപയുടെ ഇടക്കാല ലാഭവിഹിതത്തിന് പുറമെയാണിത്.
വരുമാനം
2024 ജനുവരി-മാർച്ച് പാദത്തിൽ നിന്ന് 61.1 കോടി രൂപയുടെ ലാഭം പൊതുമേഖലാ സ്ഥാപനത്തിന് നേടാനായി. മുൻ വർഷത്തെ 17.2 കോടിയിൽ നിന്ന് വലിയ കുതിപ്പ്. കഴിഞ്ഞ വർഷം ഏകദേശം 40 കോടി രൂപ നികുതി അടയ്‌ക്കേണ്ടി വന്നപ്പോൾ ഈ പാദത്തിൽ പൊതുമേഖലാ സ്ഥാപനത്തിന് 16 കോടി രൂപയുടെ നികുതി ക്രെഡിറ്റ് ലഭിച്ചതാണ് 255 ശതമാനത്തിലധികം വളർച്ചയ്ക്ക് കാരണം.
അതേ സമയം കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം 503.8 കോടി രൂപയിൽ നിന്ന് 4.1 ശതമാനം കുറഞ്ഞ് 482.9 കോടി രൂപയായി. അതോടൊപ്പം ഇബിഐടിഡിഎ 22.1 ശതമാനം ഇടിഞ്ഞ് 239.7 കോടി രൂപയായി. ഇബിഐടിഡിഎ മാർജിനും ഗണ്യമായി കുറഞ്ഞു, കഴിഞ്ഞ വർഷത്തെ 61.3 ശതമാനത്തിൽ നിന്ന് 49.6 ശതമാനമായി കുറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications