'ബാങ്കര്‍' സഹായിച്ചു; 900 പോയിന്റ് തിരികെ പിടിച്ച് സെന്‍സെക്‌സ്, നാളെ നിര്‍ണായകം

ആദ്യനിമിഷങ്ങളിലെ വമ്പന്‍ തകര്‍ച്ചയ്ക്കു ശേഷം വിപണിയില്‍ പ്രതീക്ഷ നിലനിര്‍ത്തുന്ന തിരിച്ചുവരവ്. പ്രധാനമായും ബാങ്കിംഗ് ഓഹരികളിലെ മുന്നേറ്റമാണ് പ്രധാന സൂചികകള്‍ക്ക് ജീവശ്വാസം പകര്‍ന്നത്. ആദ്യനിമിഷങ്ങളിലെ തകര്‍ച്ചയില്‍ 3.8 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഒരു ഘട്ടത്തില്‍ 1500-ലേറെ പോയിന്റ് നഷ്ടത്തിലായിരുന്ന സെന്‍സെക്‌സിന് 900-ഓളം പോയിന്റും നിര്‍ണായകമായ 57,000 നിലവാരവും തിരികെ പിടിക്കാനായി. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 167 പോയിന്റ് നഷ്ടത്തില്‍ 17,110-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 581 പോയിന്റ് ഇടിഞ്ഞ് 57,276-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 275 പോയിന്റ് നേട്ടത്തോടെ 37,982-ലും വ്യാപാരം അവസാനിപ്പിച്ചു.

5 ഘടകങ്ങള്‍

5 ഘടകങ്ങള്‍

>> പണപ്പെരുപ്പം ആശങ്കയുളവാക്കു്ന്നു എന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ പ്രസ്താവന. കൂടാതെ മാര്‍ച്ച് മാസത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന സൂചനയും
>> 2014-ന് ശേഷം ക്രൂഡ് ഓയില്‍ വില 90 ഡോളര്‍ നിരക്ക് പിന്നിടുന്നത്, ആഭ്യന്തര വിപണികളിലും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയേറ്റുന്നു
>> ഉക്രൈന്‍- റഷ്യ സംഘര്‍ഷം അയവില്ലാതെ തുടരുന്നത്.
>> ബജറ്റിന് മുന്നോടിയായുള്ള ലാഭമെടുപ്പ്.
>> കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദഫലങ്ങള്‍ക്ക് വിപണിയില്‍ ആവേശം സൃഷ്ടിക്കാന്‍ കഴിയാതെ പോകുന്നത്.

നേട്ടവും കോട്ടവും

നേട്ടവും കോട്ടവും

ബജറ്റ് അടുത്തത്തോടെ പൊതുമേഖല ബാങ്കുകളുടെ ഓഹരിയില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇതിന്റെ പ്രതിഫലനമെന്നോണം പി.എസ്.യു ബാങ്ക് സൂചിക 4 ശതമാനത്തോളം ഉയര്‍ന്നു. സാമനമായി ബാങ്ക്-നിഫ്റ്റിയും 0.75 ശതമാനം നേട്ടത്തിലവസാനിച്ചു. ഓട്ടോ വിഭാഗം ഓഹരിളും മുന്നേറി. അതേസമയം, എഫ്എംസിജി, റിയാല്‍റ്റി, ഫാര്‍മ, ഐടി വിഭാഗം സൂചികകള്‍ 1 മുതല്‍ 3 ശതമാനം വരെ നഷ്ടം നേരിട്ടു. ബിഎസ്ഇയിലെ മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം സൂചികകളും 0.7 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മൂവ്‌മെന്റ്

നിഫ്റ്റി മൂവ്‌മെന്റ്

ബുധനാഴ്ച റിപ്പബ്‌ളിക് ദിനത്തിലെ അവധിക്ക് ശേഷം ഇ്ന്ന് വ്യാപാരം പുനരാരംഭിച്ചത് 200-ലേറെ പോയിന്റ് നഷ്ടത്തോടെയായിരുന്നു. 17,062-ലാണ് തുടക്കം. തൊട്ടുപിന്നാലെ തന്നെ അതിശക്തമായ വില്‍പ്പന സമ്മര്‍ദം നേരിട്ടു. സൂചികകള്‍ 16,800-നും താഴേക്ക് പതിച്ചു. ഇതിനിടെ, 16,866-ല്‍ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. ഇവിടെ ചൊവ്വാഴ്ചത്തെ താഴ്ന്ന നിലവാരം തകര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്. തുടര്‍ന്ന് സൂചികകള്‍ താളം കണ്ടെത്തുകയും ക്രമാനുഗതമായി മുകളിലേക്ക് ഉയരുകയും ചെയ്തു. ഉച്ചയ്ക്കു ശേഷം 17,182-ലെത്തി ഇന്നത്തെ ഉയര്‍ന്ന നിലവാരവും കുറിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 1.36 ശതമാനം ഇടിഞ്ഞ് 21.07-ലേക്കെത്തി. ഇത്രയധികം ചാഞ്ചാട്ടം ഉണ്ടായിട്ടും വിക്‌സ് താഴുന്നത് വിപണിക്ക് ഗുണകരമാണ്.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,108 ഓഹരികളില്‍ 829 ഓഹരികള്‍ വില വര്‍ധന രേഖപ്പെടുത്തി. അതേസമയം, 1,231 ഓഹരികള്‍ വിലയിടിവും 40 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ ഇന്ന് 0.67-ലേക്ക് വീണു. ചൊവ്വാഴ്ച എഡി റേഷ്യോ 1.83 ആയിരുന്നു ഇന്ന് സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ ഭൂരിഭാഗവും നഷ്ടത്തില്‍ കലാശിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 181 എണ്ണം നേട്ടത്തിലും 317 കമ്പനികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 15 എണ്ണം നേട്ടത്തില്‍ അവസാനിച്ചു. ആക്സിസ് ബാങ്ക്, എസ്ബിഐ, മാരുതി സുസൂക്കി, സിപ്ല എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെ മുന്നേറി. കൊട്ടക് മഹീന്ദ്ര, ഐഒസി എന്നീ ഓഹരികള്‍ 1 ശതമാനത്തിലേറെയും ഉയര്‍ന്നു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 35 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക് 4 ശതമാനത്തിലേറെ ഇടിഞ്ഞു. ടെക് മഹീന്ദ്ര, ഡോ. റെഡ്ഡീസ്, ടിസിഎസ്, വിപ്രോ എന്നീ ഓഹരികള്‍ 3 ശതമാനത്തിലേറെയും താഴ്ന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X