ദില്ലി: ബജറ്റില്‍ വിലകുറയുന്ന സാധനങ്ങളുടെ പട്ടികയില്‍ ഗൃഹോപകരണങ്ങളം ഇടംപിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാര്‍ട്ടപ്പുകളെയും ഫിന്‍ടെക് സംരംഭങ്ങളെയും ബജറ്റ് പരിഗണിച്ചേക്കും. റീട്ടെയില്‍ മേഖല നിരന്തരം ആവശ്യപ്പെടുന്ന കാര്യങ്ങളാവും ധനമന്ത്രി ഉള്‍പ്പെടുത്തുക. ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും നിരക്ക് കുറഞ്ഞേക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ഇവയുടെ നിര്‍മാണങ്ങള്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടിയാണ് കുറയ്ക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ്ക് ഇന്‍ ഇന്ത്യ എന്ന ലക്ഷ്യമാണ് കേന്ദ്രത്തിന് മുന്നിലുള്ളത്.

പ്രധാനമായും പ്രാദേശിക അടിസ്ഥാനത്തില്‍ ഇവയുടെ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാനാണ് നീക്കം. ഇലക്ട്രോണിക് മേഖലയിലെ ചെറുകിട ഡീലര്‍മാരും ഇത്തരം ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. വെസ്റ്റിംഗ്ഹൗസ് ടിവിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് ലൈസന്‍സിയായ പല്ലവി സിംഗും കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് ഇവര്‍ പ്രതികരിച്ചത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സിന്റെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കണമെന്നാണ് റീട്ടെയില്‍ മേഖലയുടെ ഏറ്റവും വലിയ ആവശ്യമെന്ന് പല്ലവി പറയുന്നു. ഇതിലൂടെ അസംസ്കൃത വസ്തുക്കളുടെ വിലയും കുറയ്ക്കാന്‍ സാധിക്കുമെന്ന് പല്ലവി വ്യക്തമാക്കി.
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സിനെ ഉപയോക്താക്കള്‍ അവശ്യ സാധനങ്ങളുടെ പട്ടികയിലാണ് കാണുന്നതെന്നാണ് വ്യക്തമാകുന്ന കാര്യം. അതുകൊണ്ട് ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്നതും, അതുപോലെ ഇലക്ട്രോണിക്സ് മേഖലയ്ക്ക് നേട്ടമുണ്ടാക്കാനും ബജറ്റ് പ്രഖ്യാപനത്തിലൂടെ സാധിക്കും. അസംസ്കൃത വസ്തുക്കള്‍ കൂടുതലായി ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതോടെ സ്വഭാവികമായും ഡിമാന്‍ഡ് കൂടും. ടിവിയുടെയും ഫോണുകളുടെയും വിലയും കുറയും. അതോടെ കൂടുതല്‍ വാങ്ങാനുള്ള ഡിമാന്‍ഡ് ജനങ്ങളില്‍ ഉണ്ടാവുമെന്നാണ് പല്ലവി സിംഗ് അടക്കമുള്ള സംരംഭകര്‍ പറയുന്നത്.
നിലവില്‍ ഷവോമി, വു, ആപ്പിള്‍, വണ്‍ പ്ലസ്, തുടങ്ങിയ വന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ തദ്ദേശീയമായി ഫോണുകളും ടിവികളും നിര്‍മിക്കുന്നുണ്ട്. ഇവയുടെ നിര്‍മാണ പ്ലാന്റുകളും രാജ്യത്തുണ്ട്. എന്നാല്‍ അസംസ്കൃത വസ്തുക്കള്‍ ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നുമെല്ലാം കൊണ്ടുവരുന്നതാണ് ഇവയുടെ വില ഉയര്‍ത്തുന്നത്. യുവജനതയ്ക്കിടയിലെ ഡിമാന്‍ഡ് വര്‍ധിച്ചാല്‍ ഇന്ത്യക്ക് സാമ്പത്തിക വളര്‍ച്ചയും സാധ്യമാകാം. ഫോണിന്റെയും ടിവികളുടെയും സ്ഥിരം ഉപയോക്താക്കള്‍ യുവജനതയാണ്. ഫ്രിഡ്ജിന്റെ കമ്പ്രസറുകള്‍, എസി, പരുത്തി, ഓട്ടോമൊബൈല്‍ പാര്‍ട്സുകള്‍, വിന്‍ഡ്സ്ക്രീന്‍ വൈപ്പറുകള്‍ എന്നിവയ്ക്ക് കഴിഞ്ഞ ബജറ്റില്‍ വില കൂടിയായിരുന്നു. സ്വര്‍ണം അടക്കമുള്ളവയ്ക്കാണ് വില കുറഞ്ഞത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications