ജൂലൈ 23-ആം തീയ്യതിയലാണ് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാം നരേന്ദ്ര മോദി സർക്കാറിന്‍റെ ആദ്യ ബജറ്റായത് കൊണ്ടു തന്നെ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടു തന്നെ ഓഹരി വിപണിയും വലിയ ചലനങ്ങൾ പ്രതീക്ഷിക്കുന്നു. മാർക്കറ്റ് വിദഗ്ധരും ബ്രോക്കറേജ് സ്ഥാപനങ്ങളും ബജറ്റിനോടനുബന്ധിച്ച് നിരവധി ഓഹരികൾക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പൊതുമേഖലാ ഓഹരിയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. പിഎൻബി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 119.31 രൂപ എന്നതാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 7 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ ആറ് മാസത്തിനിടെ 22 ശതമാനത്തോളം വളർച്ച നേടാൻ ബാങ്ക് ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 21 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 93.64 ശതമാനം നേട്ടമുണ്ടാക്കാനും പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരിക്ക് സാധിച്ചു.
142.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 58.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില
പൊതുമേഖലാ ബാങ്കുകൾ ബജറ്റിനിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സീനിയർ വൈസ് പ്രസിഡൻ്റ് ഗൗരംഗ് ഷാ പറഞ്ഞു. സമ്പദ്‌വ്യവസ്ഥ ശക്തമായ പ്രതിരോധം കാണിക്കുന്നത് തുടരുന്നതിനാൽ ബാങ്കുകൾ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലുതും പ്രശസ്തവുമായ ബാങ്കുകളിലൊന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക്. സമീപ പാദങ്ങളിൽ ബാങ്ക് മികച്ച പ്രകടനം നടത്തി. ആ പ്രകടനം തുടരാൻ ബാങ്കിന് സാധിക്കുമെന്നും ഗൗരംഗ് ഷാ കൂട്ടിച്ചേർത്തു.
190 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ഗൗരംഗ് ഷായുടെ ശുപാർശ. ബാങ്കിന്‍റെ ക്രെഡിറ്റ് ഡിമാൻഡ് വർധിക്കും. ഇതിനുപുറമെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിലെ ഫലങ്ങളിൽ വലിയ പുരോഗതി കാണപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
നേട്ടങ്ങൾ
1. ബുക്ക് മൂല്യത്തേക്കാൾ 1.21 ഇരട്ടിയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
2. കഴിഞ്ഞ 5 വർഷത്തിനിടെ കമ്പനി 24.2 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചു.
3. കമ്പനി 19.2% ആരോഗ്യകരമായ ഡിവിഡൻ്റ് പേഔട്ട് നിലനിർത്തുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്
ഇന്ത്യയിലെ ആദ്യത്തെ സ്വദേശി ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ആസ്ഥാനം ഇന്ത്യയിലെ ന്യൂഡൽഹി. എസ്‌ബിഐക്കും ബിഒബിക്കും ശേഷം മൂന്നാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമാണിത്. 1,31,361 കോടി രൂപയാണ് വിപണി മൂലധനം.

പുതിയ ഉയരത്തിൽ നിഫ്റ്റി
ആഭ്യന്തര സൂചികകൾ വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത് ചുവപ്പിലാണ്. ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരം വിപണിക്ക് വിനയായി. ഉയർന്നു വന്ന ലാഭമെടുപ്പും സൂചികകളെ ഇടിവിലേക്ക് നയിച്ചു. തുടർന്നുള്ള വ്യാപാരത്തിൽ നിഫ്റ്റിയും സെന്സെക്സും നേട്ടത്തിലെത്തി. നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലായ 24678.90 പോയിന്റിലെത്തി.
സെൻസെക്‌സ് 251.93 പോയിൻ്റ് ഇടിഞ്ഞ് 80,464.62 ലും നിഫ്റ്റി 76.6 പോയിൻ്റ് താഴ്ന്ന് 24,536.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications