കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കായ കാത്തലിക് സിറിയൻ ബാങ്ക് എന്നറിയപ്പെട്ടിരുന്ന സിഎസ്‌ബി ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നവംബർ 22 ന് ആരംഭിക്കും. 410 കോടി രൂപയുടെ ഐപിഒ നവംബർ 22 മുതൽ 26 വരെ തുടരും. 193 മുതൽ 195 രൂപ വരെയായിരിക്കും ഓഹരി വില.
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ കമ്പനി 24 കോടി രൂപയുടെ മൂലധനം സമാഹരണമാണ് ലക്ഷ്യമിടുന്നത്. അതേസമയം നിലവിലുള്ള ഓഹരി ഉടമകളായ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഫെഡറൽ ബാങ്ക്, ബ്രിഡ്ജ് ഇന്ത്യ ഫണ്ട്, സാറ്റലൈറ്റ് മൾട്ടികോം, വേ 2 വെൽത്ത് സെക്യൂരിറ്റീസ് എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് 19.78 ദശലക്ഷം ഓഹരികൾ 385.71 കോടി രൂപയ്ക്ക് ഓഫർ ഫോർ സെയിൽ വഴി വിൽക്കും.
2020-2021 കൂടി അരാംകോ ഐപിഒ യാഥാര്‍ത്ഥ്യമാവുമെന്ന് സൗദി കിരീടാവകാശി
റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് അനുസരിച്ച്, നടപ്പ് സാമ്പത്തിക വർഷത്തിൽ പുതിയ ഇഷ്യുവിൽ നിന്നുള്ള വരുമാനം ബാങ്കിന്റെ ടയർ -1 മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനും ഭാവിയിലെ മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപയോഗിക്കും. ഐപിഒയിലെ 75% ഓഹരികൾ യോഗ്യതയുള്ള സ്ഥാപനങ്ങൾക്കായി മാറ്റിവയ്ക്കുമ്പോൾ, 15% സ്ഥാപനേതര നിക്ഷേപകർക്കും 10% റീട്ടെയിൽ നിക്ഷേപകർക്കും നീക്കിവച്ചിട്ടുണ്ട്.
കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും പഴയ സ്വകാര്യ ബാങ്കാണ് സിഎസ്‌ബി ബാങ്ക്. സെപ്റ്റംബർ 30 ന് അവസാനിച്ച ആറുമാസ കാലയളവിൽ ബാങ്ക് 817 കോടി രൂപയുടെ വരുമാനം നേടി. സാമ്പത്തിക വർഷം ആദ്യ പകുതിയിൽ ബാങ്കിന്റെ ലാഭം 44.3 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 65.7 കോടി രൂപയുടെ നഷ്ടത്തെയാണ് ബാങ്ക് മറികടന്നിരിക്കുന്നത്.
എച്ച്ഡിഎഫ്‌സി എഎംസി: ജീവനക്കാര്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരായത് ഇങ്ങനെ