ന്യൂ ഡൽഹി: വിദ്യാഭ്യാസ വായ്‌പകൾ എഴുതി തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്‌പകൾ എഴുതി തള്ളുന്ന പരിഗണന ഇല്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പൊതുമേഖലാ ബാങ്കുകൾ നൽകിയ കണക്ക് പ്രകാരം കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ വിദ്യാഭ്യാസ വായ്‌പാ കുടിശ്ശികയിൽ വൻ വർദ്ധനവുണ്ടായി.
2016-17 സാമ്പത്തിക വർഷം മുതൽ 2019 വരെയുള്ള കണക്ക് അനുസരിച്ച്, വിദ്യാഭ്യാസ വായ്പകളുടെ കുടിശ്ശിക തുക 67,685.59 കോടിയിൽ നിന്ന് 75,450.68 കോടി രൂപയായി ഉയർന്നെന്നാണ് നിർമ്മല സീതാരാമൻ ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ അറിയിച്ചത്.
ഓഹരി വിപണിയിൽ ചാഞ്ചാട്ടം, അവസാനം നേരിയ നേട്ടം
പൊതുമേഖലാ ബാങ്കുകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ വിദ്യാഭ്യാസ വായ്‌പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാലോ ബാങ്കുകളുടെ സമ്മർദ്ദത്താലോ വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കൂടാടെ സമ്മർദ്ദത്തിലൂടെയല്ലാതെ വിദ്യാഭ്യാസ വായ്പകൾ തിരിച്ച് അടയ്‌പ്പിക്കുന്നതിനായി ബാങ്കുകൾ മുൻകൈയ്യെടുക്കമെന്നും. നിലവിൽ വിദ്യാഭ്യാസ വായ്‌പകൾ എഴുതി തള്ളുന്നതിനെ കുറിച്ചുള്ള ആലോചനകൾ ഇല്ലെന്നും ലോക് സഭയിൽ എഴുതി തയ്യാറാക്കിയ മറുപടി പ്രസ്താവനയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.