കൊറോണ വൈറസ് കോഴികളിലൂടെ പകരാമെന്ന തെറ്റായ അഭ്യൂഹം വാട്ട്സ്ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നതിനാൽ ഇന്ത്യയിൽ ഇറച്ചി കോഴി വിൽപ്പന 50 ശതമാനം കുറഞ്ഞതായി മുൻനിര വിതരണക്കാരനായ ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡ് അറിയിച്ചു. "സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പിൽ, തെറ്റിദ്ധരിപ്പിക്കുന്ന ധാരാളം പോസ്റ്റുകൾ, കോഴികളിലൂടെ കൊറോണ വൈറസ് പകരുമെന്ന ധാരണ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗോദ്‌റെജ് അഗ്രോവെറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബി.എസ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാലാഴ്ച മുമ്പ് 75 മില്യൺ പക്ഷികളെ വിറ്റിരുന്നു. എന്നാൽ ഇപ്പോൾ വിൽപ്പന ആഴ്ചയിൽ 40 മില്യണായി കുറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹങ്ങൾ കാരണം ഇറച്ചി കോഴി വിൽപ്പനയിൽ ഇടിവുണ്ടായതായി വെങ്കി ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ കോഴി വിൽപ്പക്കാരും അറിയിച്ചിട്ടുണ്ട്. വിലയിലുണ്ടായ ഇടിവ് കർഷകരെയും ബാധിക്കുന്നുണ്ട്. കർഷകർക്ക് ഇപ്പോൾ ഒരു പക്ഷിക്ക് 30-35 രൂപ മാത്രമാണ് ലഭിക്കുന്നത്, നേരത്തെ 80-85 രൂപ വരെ ലഭിക്കുമായിരുന്നു.

ചില കർഷകർ ഇതിനകം തന്നെ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. പുതിയ കൊറോണ വൈറസ് വവ്വാലുകളിൽ നിന്നാണ് ഉത്ഭവിച്ചതെന്നും പിന്നീട് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
മറ്റ് കൊറോണ വൈറസുകളെപ്പോലെ തന്നെ, പുതിയ വൈറസും - COVID-19 എന്ന രോഗത്തിന് കാരണമാകുന്നു - രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന ദ്രാവകം വഴി ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. വാതിൽ ഹാൻഡിലുകൾ അല്ലെങ്കിൽ റെയിലിംഗുകൾ പോലുള്ള മലിനമായ ഉപരിതലങ്ങളിലൂടെയും ഇത് പടരും. കൊറോണ വൈറസുമായി ചിക്കൻ ഉപഭോഗത്തിന് യാതൊരു ബന്ധവുമില്ലെന്ന് ആളുകൾ ക്രമേണ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഒറ്റരാത്രികൊണ്ട് ചിക്കൻ ഉൽപാദനം ഉയർത്താൻ കഴിയാത്തതിനാൽ വിൽപ്പന ആരംഭിക്കാൻ കുറച്ച് സമയമെടുക്കുമെന്ന്, യാദവ് പറഞ്ഞു.


Click it and Unblock the Notifications