കോവിഡ് -19 മഹാമാരി അടുത്ത സാമ്പത്തിക വർഷവും സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കുമെന്നും വളർച്ച 5.2 ശതമാനമായി കുറയുമെന്നും ക്രിസിൽ. ജിഡിപി 5.7 ശതമാനമായി ഉയരുമെന്ന് പ്രവചിച്ചിരുന്ന ക്രിസിൽ ആണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നിരുന്നാലും, വ്യാഴാഴ്ച വൈകുന്നേരം പുറത്തുവിട്ട ക്രിസിലിന്റെ പ്രവചനം മറ്റ് വിശകലന വിദഗ്ധരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഉദാഹരണത്തിന്, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധർ വ്യാഴാഴ്ച ഇന്ത്യയുടെ വളർച്ചാ പ്രവചനം 4.1 ശതമാനമായി കുറച്ചിരുന്നു. ഇതിനു മുമ്പ് ബുധനാഴ്ച വളർച്ചാ നിരക്ക് 80 ബിപിഎസ് കുറച്ചുകൊണ്ട് 5.1 ശതമാനമാക്കിയതിന് ശേഷമാണ് വീണ്ടും നിരക്ക് കുറച്ചത്.
155 ലധികം രാജ്യങ്ങളിൽ അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വീണ്ടെടുക്കലിന് മേൽ കരിനിഴൽ വീഴ്ത്തിരിക്കുകയാണ് ഈ മഹാമാരി. ഇതിനകം ദുർബലമായ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നിലവിലെ സ്ഥിതി കൂടുതൽ സ്വാധീനിക്കുമെന്നതിനാൽ വളർച്ചാ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 5.2 ശതമാനം വരെ കുറച്ചിരിക്കുകയാണ് ക്രിസിൽ.
രാജ്യത്തെ ജിഡിപി വളര്‍ച്ച നിരക്ക് മൂന്നാം പാദത്തിലും മാറ്റമില്ലാതെ തുടരും; സാമ്പത്തിക വിദഗ്ധര്‍
അമേരിക്കയിലും യൂറോസോണിലും സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന എസ് ആൻഡ് പി യുടെ പ്രവചനവും ക്രിസിൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ റെക്കോർഡ് താഴ്ന്ന വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. അതായത് 2.9 ശതമാനമായി വളർച്ചാ നിരക്ക് കുറച്ചു. മാർച്ച് 5ലെ 4.8 ശതമാനത്തേക്കാൾ പകുതിയായാണ് വളർച്ച നിരക്ക് വെട്ടിച്ചുരുക്കിയിരിക്കുന്നത്.
റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്‌സ് (എസ് ആന്റ് പി) 2020 ലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.7 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി കുറച്ചു. മൂഡീസ്, ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ്) അടുത്തിടെ 2020 ലെ വളർച്ചാ പ്രവചനങ്ങൾ യഥാക്രമം 5.3 ശതമാനമായും 5.1 ശതമാനമായും കുറച്ചിരുന്നു. 2020 ൽ ഇന്ത്യയുടെ ജിഡിപി വളർച്ച 5.4 ശതമാനം വരുമെന്ന് മൂഡീസ് ഫെബ്രുവരിയിൽ പ്രവചിച്ചിരുന്നു. 2021 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 5.8 ശതമാനം ആയിരിക്കുമെന്നാണ് മൂഡിസ് പ്രവചനം.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ധനക്കമ്മി പ്രവചനങ്ങൾ നേടിയെടുക്കൽ വെല്ലുവിളി നിറഞ്ഞതെന്ന് മൂഡീസ്