നികുതിദായകരുടെ വരുമാനത്തിന്റെ 18 ശതമാനം നിക്ഷേപിക്കുന്നത് നിർബന്ധിതമാക്കുന്ന ഒരു നിയമം സർക്കാർ കൊണ്ടുവരുമെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. സന്ദേശം ഇങ്ങനെ, 'പണം കൂടുതൽ ചെലവാക്കാൻ തയ്യാറായിക്കൊള്ളൂ.. സിഡിഎ -1963 കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. നിർബന്ധിത നിക്ഷേപ നിയമം 1963 പ്രകാരം എല്ലാ നികുതിദായകർക്കും വസ്തു ഉടമകൾക്കും എല്ലാ സർക്കാർ ജീവനക്കാർക്കും ബാധകമാണിതെന്ന തരത്തിലാണ് സന്ദേശം.
1962, 1971 യുദ്ധങ്ങൾക്ക് ശേഷം കൂടുതൽ ശക്തമായ നടപടികൾ ഇത്തരം നടപടികൾ ആരംഭിച്ചിരുന്നു. നിർബന്ധിത നിക്ഷേപ പദ്ധതി (ഐടിപി) ആക്റ്റ് 1974 പ്രകാരം നികുതിദായകർ വരുമാനത്തിന്റെ 18 ശതമാനം നിക്ഷേപിക്കാൻ നിർബന്ധിതരാണെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ സന്ദേശം തികച്ചും അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ട്. നികുതിദായകരെ അവരുടെ വരുമാനത്തിന്റെ 18 ശതമാനം നിർബന്ധിതമായി നിക്ഷേപിക്കാൻ സർക്കാരിന് പദ്ധതിയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
നിങ്ങളുടെ വരുമാനത്തിന്റെ 18 ശതമാനം നിർബന്ധിത നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കണോ?
അതേസമയം, കോവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടാനുള്ള വരുമാന സമാഹരണത്തെയും സാമ്പത്തിക പ്രേരണയെയും കുറിച്ച് ഐ-ടി വകുപ്പിലെ 50 ഐആർഎസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിവേചനരഹിതവും സേവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവുമാണെന്നും ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.