ബോളിവുഡ് നടിയും സംരംഭകയുമാണ് ശിൽപ ഷെട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച ശിൽപ്പ ഷെട്ടിയെക്കുറിച്ചാണ്. ശിൽപ്പയുടെ ഉടമസ്ഥതയിലുള്ള ബാസ്റ്റ്യൻ റെസ്റ്റോറന്‍റിന്‍റെ ദിവസ വരുമാനത്തെക്കുറിച്ചാണ് ഈ ചർച്ച. ഹൈ-എൻഡ് റെസ്റ്റോറന്റായ ബാസ്റ്റ്യൻ സീഫുഡിന് പേരുകേണ്ട റെസ്റ്റോറന്‍റാണ്. അതോടൊപ്പം മുംബൈ ദാദറിലെ കോഹിനൂർ ടവറിന് മുകളിലാണ് റെസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്നത്. ഒരു ദിവസം 3 കോടി രൂപയാണ് റെസ്റ്റോറന്‍റിലെ വരുമാനമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ ഇത് സത്യമാണോ..?
ചർച്ചകളുടെ തുടക്കം
എഴുത്തുകാരി ശോഭ ഡെയാണ് ബാസ്റ്റ്യന്റെ വരുമാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. റെസ്റ്റോറന്‍റിൽ ഒരു രാത്രി 2 മുതൽ 3 കോടി രൂപ വരെ വിറ്റുവരവുണ്ടെന്നും, ഓരോ രാത്രിയും ഏകദേശം 1400 പേർ അവിടെ എത്താറുണ്ടെന്നും ശോഭ ഡെ അവകാശപ്പെട്ടിരുന്നു. ബാസ്റ്റിയനിൽ ഒരു ടേബിൾ ബുക്ക് ചെയ്യുന്നതിന് മുമ്പ്, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നത് ശരിയാണ് , ഒരു അതിഥി 2000 രൂപ ടാബ്ലിംഗ് ബുക്കിംഗ് ഫീസ് അല്ലെങ്കിൽ കവർ ചാർജ് നൽകണം. ലണ്ടനിലെയും ദുബായിലെയും സ്ഥലങ്ങൾ, നിങ്ങൾ റിസർവ് ചെയ്ത് ഒരു ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്. ആളുകൾ റിസർവേഷൻ ചെയ്യുന്നു, പക്ഷേ അവർ വരില്ല, മേശകൾ കാലിയായി പോകുന്നു." ആ പ്രശ്നം പരിഹരിക്കുന്നതിന്, കുറഞ്ഞ തുകയിൽ നിന്ന് വ്യത്യസ്തമായി, അവരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് കവർ ചാർജ് പ്രധാനമാണെന്നും ശോഭ കൂട്ടിച്ചേർത്തു.
3 കോടി വരുമാനം ഉണ്ടോ..?
ബാസ്റ്റ്യൻ എന്ന ബ്രാൻഡിന്റെ സ്ഥാപകനായ രഞ്ജിത് ബിന്ദ്രയുമായി 2019-ലാണ് ശില്പ പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. നിലവിൽ ബ്രാൻഡിന്റെ 50 ശതമാനം ഓഹരിയും ശില്പയുടെ ഉടമസ്ഥതയിലാണ്. എന്നാൽ "ആ വാർത്തകൾ സത്യമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെങ്കിലും അത് സത്യമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം," എന്നാണ് രഞ്ജിത് ബിന്ദ്ര വിവാദങ്ങളോട് പ്രതികരിച്ചത്. ബാസ്റ്റ്യനിൽ ഈടാക്കുന്ന ചാർജ്ജുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഉച്ചഭക്ഷണത്തിന് 1500 രൂപയാണ്. വൈകുന്നേരത്തെ ഭക്ഷണത്തിന് ഏകദേശം 2000 രൂപയാണ്. അത്താഴത്തിന് ശരാശരി 3000 രൂപയാണ് ഈടാക്കുന്നത്.

ലാഭകരമാകാൻ 4 വർഷം
2016-ൽ ഒരു ഉപഭോക്താവായാണ് ശിൽപ ഷെട്ടി ആദ്യമായി ബാസ്റ്റ്യനിൽ എത്തിയത്. പിന്നീട് വർളിയിൽ പുതിയ ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനെക്കുറിച്ച് രഞ്ജിത് സംസാരിച്ചെങ്കിലും തുടക്കത്തിൽ ശിൽപയ്ക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ കോവിഡ് കാലത്ത് വർളിയിൽ തുടങ്ങിയ റെസ്റ്റോറന്റാണ് ബാസ്റ്റ്യന്റെ തലവര മാറ്റിയത്. ഇന്ന് എട്ട് റെസ്റ്റോറന്റുകളാണ് ഈ ബ്രാൻഡിന് കീഴിലുള്ളത്. ബാസ്റ്റ്യൻ ലാഭകരമായി മാറാൻ ഏകദേശം നാല് വർഷത്തോളം സമയമെടുത്തെന്നും രഞ്ജിത് വെളിപ്പെടുത്തി. ശിൽപ ഷെട്ടിയുടെ സാന്നിധ്യം ബിസിനസിന് വലിയ ഊർജ്ജവും വിസിബിലിറ്റിയും നൽകിയെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.
മത്സരാധിഷ്ഠിതമായ ഒരു മേഖലയിലെ ജോലി കണക്കിലെടുക്കുമ്പോൾ ആളുകൾക്ക് നെഗറ്റീവ് പബ്ലിസിറ്റി സൃഷ്ടിക്കാൻ ഏതറ്റം വരെയും പോകാമെന്നാണ് ശിൽപയുടെ പ്രതികരണം. തന്‍റെ പേര് 'ക്ലിക്ക്ബെയ്റ്റ്' ആയി മാറിയെന്നും അവർ പറഞ്ഞു. ഇത് ബിസിനസിനെ ബാധിക്കുമോ എന്ന് ചോദിച്ചപ്പോൾ ' ഇല്ല, ഒരിക്കലുമില്ല. ഏത് തരത്തിലുള്ള പബ്ലിസിറ്റിയും നല്ല പബ്ലിസിറ്റിയാണ് എന്നായിരുന്നു' - രഞ്ജിത് പറഞ്ഞത്.
2023-ൽ പുറത്തിറങ്ങിയ സുഖി എന്ന ചിത്രത്തിലും, 2024-ൽ പുറത്തിറങ്ങിയ പ്രൈം വീഡിയോ വെബ് സീരീസായ ഇന്ത്യൻ പോലീസ് ഫോഴ്‌സിലുമാണ് ശിൽപ അവസാനമായി അഭിനയിച്ചത്.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications
