ബോളിവുഡ് നടിയും സംരംഭകയുമാണ് ശിൽപ ഷെട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച ശിൽപ്പ ഷെട്ടിയെക്കുറിച്ചാണ്. ശിൽപ്പയുടെ ഉടമസ്ഥതയിലുള്ള ബാസ്റ്റ്യൻ റെസ്റ്റോറന്‍റിന്‍റെ ദിവസ വരുമാനത്തെക്കുറിച്ചാണ് ഈ ചർച്ച. ഹൈ-എൻഡ് റെസ്റ്റോറന്റായ ബാസ്റ്റ്യൻ സീഫുഡിന് പേരുകേണ്ട റെസ്റ്റോറന്‍റാണ്. അതോടൊപ്പം മുംബൈ ദാദറിലെ കോഹിനൂർ ടവറിന് മുകളിലാണ് റെസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്നത്. ഒരു ദിവസം 3 കോടി രൂപയാണ് റെസ്റ്റോറന്‍റിലെ വരുമാനമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ ഇത് സത്യമാണോ..?
ചർച്ചകളുടെ തുടക്കം
എഴുത്തുകാരി ശോഭ ഡെയാണ് ബാസ്റ്റ്യന്റെ വരുമാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. റെസ്റ്റോറന്‍റിൽ ഒരു രാത്രി 2 മുതൽ 3 കോടി രൂപ വരെ വിറ്റുവരവുണ്ടെന്നും, ഓരോ രാത്രിയും ഏകദേശം 1400 പേർ അവിടെ എത്താറുണ്ടെന്നും ശോഭ ഡെ അവകാശപ്പെട്ടിരുന്നു. ബാസ്റ്റിയനിൽ ഒരു ടേബിൾ ബുക്ക് ചെയ്യുന്നതിന് മുമ്പ്, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നത് ശരിയാണ് , ഒരു അതിഥി 2000 രൂപ ടാബ്ലിംഗ് ബുക്കിംഗ് ഫീസ് അല്ലെങ്കിൽ കവർ ചാർജ് നൽകണം. ലണ്ടനിലെയും ദുബായിലെയും സ്ഥലങ്ങൾ, നിങ്ങൾ റിസർവ് ചെയ്ത് ഒരു ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്. ആളുകൾ റിസർവേഷൻ ചെയ്യുന്നു, പക്ഷേ അവർ വരില്ല, മേശകൾ കാലിയായി പോകുന്നു." ആ പ്രശ്നം പരിഹരിക്കുന്നതിന്, കുറഞ്ഞ തുകയിൽ നിന്ന് വ്യത്യസ്തമായി, അവരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് കവർ ചാർജ് പ്രധാനമാണെന്നും ശോഭ കൂട്ടിച്ചേർത്തു.
3 കോടി വരുമാനം ഉണ്ടോ..?
ബാസ്റ്റ്യൻ എന്ന ബ്രാൻഡിന്റെ സ്ഥാപകനായ രഞ്ജിത് ബിന്ദ്രയുമായി 2019-ലാണ് ശില്പ പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. നിലവിൽ ബ്രാൻഡിന്റെ 50 ശതമാനം ഓഹരിയും ശില്പയുടെ ഉടമസ്ഥതയിലാണ്. എന്നാൽ "ആ വാർത്തകൾ സത്യമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെങ്കിലും അത് സത്യമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം," എന്നാണ് രഞ്ജിത് ബിന്ദ്ര വിവാദങ്ങളോട് പ്രതികരിച്ചത്. ബാസ്റ്റ്യനിൽ ഈടാക്കുന്ന ചാർജ്ജുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഉച്ചഭക്ഷണത്തിന് 1500 രൂപയാണ്. വൈകുന്നേരത്തെ ഭക്ഷണത്തിന് ഏകദേശം 2000 രൂപയാണ്. അത്താഴത്തിന് ശരാശരി 3000 രൂപയാണ് ഈടാക്കുന്നത്.

ലാഭകരമാകാൻ 4 വർഷം
2016-ൽ ഒരു ഉപഭോക്താവായാണ് ശിൽപ ഷെട്ടി ആദ്യമായി ബാസ്റ്റ്യനിൽ എത്തിയത്. പിന്നീട് വർളിയിൽ പുതിയ ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനെക്കുറിച്ച് രഞ്ജിത് സംസാരിച്ചെങ്കിലും തുടക്കത്തിൽ ശിൽപയ്ക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ കോവിഡ് കാലത്ത് വർളിയിൽ തുടങ്ങിയ റെസ്റ്റോറന്റാണ് ബാസ്റ്റ്യന്റെ തലവര മാറ്റിയത്. ഇന്ന് എട്ട് റെസ്റ്റോറന്റുകളാണ് ഈ ബ്രാൻഡിന് കീഴിലുള്ളത്. ബാസ്റ്റ്യൻ ലാഭകരമായി മാറാൻ ഏകദേശം നാല് വർഷത്തോളം സമയമെടുത്തെന്നും രഞ്ജിത് വെളിപ്പെടുത്തി. ശിൽപ ഷെട്ടിയുടെ സാന്നിധ്യം ബിസിനസിന് വലിയ ഊർജ്ജവും വിസിബിലിറ്റിയും നൽകിയെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.
മത്സരാധിഷ്ഠിതമായ ഒരു മേഖലയിലെ ജോലി കണക്കിലെടുക്കുമ്പോൾ ആളുകൾക്ക് നെഗറ്റീവ് പബ്ലിസിറ്റി സൃഷ്ടിക്കാൻ ഏതറ്റം വരെയും പോകാമെന്നാണ് ശിൽപയുടെ പ്രതികരണം. തന്‍റെ പേര് 'ക്ലിക്ക്ബെയ്റ്റ്' ആയി മാറിയെന്നും അവർ പറഞ്ഞു. ഇത് ബിസിനസിനെ ബാധിക്കുമോ എന്ന് ചോദിച്ചപ്പോൾ ' ഇല്ല, ഒരിക്കലുമില്ല. ഏത് തരത്തിലുള്ള പബ്ലിസിറ്റിയും നല്ല പബ്ലിസിറ്റിയാണ് എന്നായിരുന്നു' - രഞ്ജിത് പറഞ്ഞത്.
2023-ൽ പുറത്തിറങ്ങിയ സുഖി എന്ന ചിത്രത്തിലും, 2024-ൽ പുറത്തിറങ്ങിയ പ്രൈം വീഡിയോ വെബ് സീരീസായ ഇന്ത്യൻ പോലീസ് ഫോഴ്‌സിലുമാണ് ശിൽപ അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications