സെബിയുടെ (SEBI) നിര്‍ദേശ പ്രകാരം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍ ഓരോ സാമ്പത്തിക പാദത്തിലും മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച വിവരം പരസ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. കമ്പനിയുടെ ഒരു ശതമാനം എങ്കിലും ഓഹരി വിഹിതം കരസ്ഥമാക്കിയവരെയാണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
അതേസമയം നിക്ഷേപകര്‍ ഓഹരി വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം കമ്പനി നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദാത്തിലും 1 ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരിക്കുന്നവരുടെ വിഹിതത്തിലെ വ്യതിയാനം മാത്രമേ അറിയാനാകൂ. ഇത്തരത്തില്‍ ജൂണ്‍ പാദത്തില്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം പ്രമുഖ ഓഹരി നിക്ഷേപകയായ ഡോളി ഖന്ന ഈ വര്‍ഷത്തെ മള്‍ട്ടിബാഗര്‍ നേട്ടക്കാരിലൊന്നായ ചെന്നൈ പ്രെട്രോളിയത്തിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതായി കാണാനാവും.
ചെന്നൈ പെട്രോളിയം കോര്പറേഷന് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഇക്കഴിഞ്ഞ ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കമ്പനിയുടെ 48,69,474 ഓഹരികളാണ് വാങ്ങിയത്. കമ്പനിയുടെ ആകെ ഓഹരിയുടെ 3.27 ശതമാനം വിഹിതത്തിന് തുല്യമാണിത്. ഡോളി ഖന്നയുടെ പേര് ആദ്യമായിട്ടാണ് ചെന്നൈ പെട്രോളിയത്തിന്റെ (BSE: 500110, NSE : CHENNPETRO) മുഖ്യ നിക്ഷേപകരുടെ പട്ടികയില്‍ ഇടംനേടുന്നത്. നേരത്തെ മാര്‍ച്ച് പാദത്തിനൊടുവില്‍ കമ്പനി പുറത്തുവിട്ട രേഖകളില്‍ ഡോള ഖന്നയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
ചെന്നൈ പ്രെട്രോളിയം
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര എണ്ണ ശുദ്ധീകരണ ശാലയാണ് ചെന്നൈ പെട്രോളിയം കോര്പറേഷന്. 1960-കളിലാണ് തുടക്കം. നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) ഉപകമ്പനിയാണ്. വാര്‍ഷിക ഉത്പാദനശേഷി 11.5 ദശലക്ഷം മെട്രിക് ടണ്‍ ആണ്. വളരെ സങ്കീര്‍ണമായ എണ്ണ ശുദ്ധീകരണ ശാലയില്‍ നിന്നും എല്‍പിജി, നാഫ്ത, വാഹന ഇന്ധനം, മണ്ണെണ്ണ, എടിഎഫ് ഉള്‍പ്പെടെ നിരവധി നിരവധി പെട്രോളിയം ഉത്പന്നങ്ങളാണ് പുറത്തിറങ്ങുന്നത്.
ലൂബ്രിക്കന്റുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യന്‍ അഡിറ്റീവ്സ് ലിമിറ്റഡ് എന്ന ഉപകമ്പനി ഷെവ്റോണ്‍ കെമിക്കല്‍ കമ്പനിയുമായി ചേര്‍ന്ന് 1989-ല്‍ രൂപീകരിച്ചിട്ടുണ്ട്.
ഓഹരി വിശദാംശം
ചെന്നൈ പെട്രോളിയത്തിന്റെ ഓഹരികളില്‍ 67.29 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 4.01 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.67 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 26.03 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഇടവേളയിട്ട് ലാഭവിഹിതം നല്‍കാറുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.72 ശതമാനമാണ്. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 4,141 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 200.57 രൂപ നിരക്കിലാണ്.
സമാനമായി റിഫൈനറി ഓഹരികളുടെ ശരാശരി പിഇ അനുപാതം 26.06 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ചെന്നൈ പെട്രോളിയത്തിന്റേത് 3.06 നിരക്കിലേ ഉള്ളൂവെന്നതും ശ്രദ്ധേയം. അതേസമയം വെള്ളിയാഴ്ച 278 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവില്‍ ചെന്നൈ പെട്രോളിയത്തിന്റെ ഉയര്‍ന്ന വില 417.85 രൂപയും താഴ്ന്ന വില 94.45 രൂപയുമാണ്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി 171 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐസിഐസിഐ ലംബാർഡ് ഓഹരികളിൽ കനത്ത ഇടിവ്; നിക്ഷേപകരെ ആശങ്കയിലാക്കി ബ്രോക്കറേജ് റിപ്പോർട്ടുകൾ



Click it and Unblock the Notifications