ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരും അഭിവാജ്യ ഘടകവുമാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ (DIIs). ആഭ്യന്തര ആസ്തികളിന്മേല് വന്‍ തോതില്‍ നിക്ഷേപം നടത്തുന്നതും ഇന്ത്യയ്ക്കകത്ത് കേന്ദ്ര ഓഫീസുള്ളതുമായ വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളുമാണിവ.
പ്രധാനമായും മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പെന്ഷന് ഫണ്ടുകള്‍, പ്രൊവിഡന്റ് ഫണ്ട് എന്നിവരെയാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത്. ചെറുകിട നിക്ഷേപകരില്‍ നിന്നും സമാഹരിക്കുന്ന സഞ്ചിത നിധിയാണ് ഇവയുടെ നിക്ഷേപ മൂലധനം.
എന്തുകൊണ്ട് പ്രാധാന്യം ?
സാധാരണ ഗതിയില്‍ വിദേശ നിക്ഷേപകരേക്കാള്‍ വളരെയേറെ ദീര്‍ഘ കാലയളവിലേക്കായിരിക്കും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഒരു കമ്പനിയില്‍ നിക്ഷേപമിറക്കുന്നത്. അതുകൊണ്ട് തന്നെ ഓഹരി വിലയിലും അത് സ്ഥിരത നല്കുന്ന ഘടമാണ്. കൂടാതെ, ഒരു കമ്പനിയിലെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ അത് പോസിറ്റീവ് ഘടകമാണ്. അതുപോലെ, ഓഹരി പങ്കാളിത്തം കുറയുന്നത് നെഗറ്റീവ് ഘടകമായും പ്രവര്‍ത്തിക്കും.
ഒരു കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികാടിത്തറയും വളര്‍ച്ചാ സാധ്യതയുമൊക്കെ വളരെ ശാസ്ത്രീയമായി വിലയിരുത്തിട്ടാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ (ഡിഐഐ) ഓഹരി പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ഘടകമാണ്. അതേസമയം ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നതും വാങ്ങിയ ഓഹരികളും ചുവടെ ചേര്‍ക്കുന്നു.
നിക്ഷേപ മേഖലകള്‍
ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 2022-ന്റെ ആദ്യ പകുതിയില്‍ 3,000 കോടി ഡോളറിന്റെ (ഏകദേശം 2.4 ലക്ഷം കോടി രൂപ) നിക്ഷേപമാണ് ഓഹരികളില്‍ നടത്തിയത്. ഇതില്‍ 1,680 കോടി ഡോളറിന്റെ (1.33 ലക്ഷം കോടി രൂപ) നിക്ഷേപവും മ്യൂച്ചല്‍ ഫണ്ടുകള്‍ മാത്രമാണ്. ധനകാര്യം, ഐടി, കണ്‍സ്യൂമര്‍ ഡിസ്ക്രീഷണറി, ഓട്ടോമൊബീല്‍, ഓയില്‍ & ഗ്യാസ് മേഖലകളിലാണ് കൂടുതല്‍ നിക്ഷേപം നടത്തിയതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഓഹരികള്‍
മ്യൂച്ചല്‍ ഫണ്ടുകള്‍ 2022-ന്റെ ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ ഓഹരികള്‍ ഇവയാണ്. ഗ്ലാന്‍ഡ് ഫാര്‍മ, ബന്ധന് ബാങ്ക്, എസ്ബിഐ കാര്‍ഡ്സ്, ടെക് മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ് ഓഹരികളില്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ വിഹിതം ഉയര്‍ത്തിയിട്ടുണ്ടെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം ഭാരത് പെട്രോളിയം (ബിപിസിഎല്‍), ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സ്യൂമര്‍, ഇന്ത്യന്‍ ഓയില്‍ (ഐഒസി), യുപിഎല്‍ ഓഹരികളിലെ വിഹിതം ഇതേകാലയളവില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ താഴ്ത്തിയിട്ടുമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications