കൊവിഡ് മഹാമാരിയെത്തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ തൊഴിലാളികൾക്ക് ആശ്വാസമായി കേരള സർക്കാരിന്റെ പുതിയ പദ്ധതി. എല്ലാ മത്സ്യ തൊഴിലാളികൾക്കും സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മത്സ്യ തൊഴിലാളികൾക്കും വെള്ളിയാഴ്ച്ച മുതൽ 2000 രൂപ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി അറിയിച്ചു. ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് 2000 രൂപ നൽകാനാണ് മന്ത്രിസഭ തീരുമാനം.
നേട്ടം നിരവധി പേർക്ക്
തീരമേഖലയിലെ 1,60,000 കുടുംബങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന തീരുമാനമാണിത്. ഇതിന് മാത്രം സർക്കാരിന് 35 കോടി രൂപ വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. അനുബന്ധ തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു. കശുവണ്ടി, കയർ, കൈത്തറി തൊഴിലാളികൾക്കും ആയിരം രൂപ വീതം നൽകും. പെൻഷനോ ക്ഷേമനിധിയോ ഇല്ലാത്തവരെയും ധനസഹായത്തിനായി സർക്കാർ പരിഗണിക്കും.
പെൻഷൻ ഇല്ലാത്തവർ
പെൻഷൻ ഇല്ലാത്തവർ ഇതിനായി തദ്ദേശ സ്ഥാപനത്തെ വിവരം അറിയിക്കണം. ഇവർക്ക് പ്രത്യേക സഹായമായി ആയിരം രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക ക്ഷേമ പെൻഷനുകൾ പോസ്റ്റ് ഓഫീസ് വഴി വീടുകളിലെത്തിക്കാനുള്ള പദ്ധതി കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടിലെ പണം തപാല്‍ വകുപ്പ് വഴി വീടുകളിലെത്തിയ്ക്കുന്ന പദ്ധതിയ്ക്കാണ് ധനമന്ത്രി തോമസ് ഐസക് തുടക്കമിട്ടത്.
ആധാറും മൊബൈല്‍ നമ്പറും
ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഇത്തരത്തില്‍ പോസ്റ്റ് ഓഫീസില്‍ വിളിച്ചാല്‍ പോസ്റ്റ്മാന്‍ വീട്ടിലെത്തിയ്ക്കും. ക്ഷേമപെന്‍ഷനുകളുടേയും സ്‌കോളര്‍ഷിപ്പുകളുടേയും അടുത്ത ഗഢു എട്ടാം തിയതി മുതല്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണും ആധാര്‍ നമ്പറും മാത്രമാണ്.
കുടുംബശ്രീ വഴി വായ്പ
കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയെന്ന പേരിലാണ് അയൽക്കൂട്ടങ്ങൾ വഴി പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് 19 കാരണം അയൽക്കൂട്ട അംഗങ്ങൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരോ അംഗത്തിനും കുറഞ്ഞത് 5000 രൂപ വായ്പ ലഭിക്കും. പരമാവധി വായ്പാ തുക ഇരുപതിനായിരം രൂപയാണ്. പദ്ധതിക്കായി കുടുംബശ്രീ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കും.
പലിശ നിരക്ക്
പലിശ നിരക്ക് 8.5 മുതൽ 9 ശതമാനം വരെ പലിശയ്ക്കാണ് കുടുംബശ്രീ അംഗങ്ങൾക്ക് ബാങ്കുകൾ വായ്പ നൽകുന്നത്. ആറ് മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമായിരിക്കും വായ്പയുടെ കാലാവധി. മൊറട്ടോറിയം കാലാവധിക്ക് ശേഷം അയൽക്കൂട്ടങ്ങൾ പലിശ സഹിതമുള്ള മാസതവണ തിരിച്ചടച്ചു തുടങ്ങണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications